ലൈഫ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ക്ക് ജിഎസ്ടി കുറച്ചേക്കുംഉള്ളിവില കുറയാത്തതിനാൽ വില്‍പ്പനക്കിറങ്ങി സര്‍ക്കാര്‍വയനാട് തുരങ്കപാതയുമായി കേരളം മുന്നോട്ട്; 1341 കോടിയുടെ കരാര്‍ ഭോപാല്‍ ആസ്ഥാനമായുള്ള കമ്പനിക്ക്വ്യവസായ സൗഹൃദാന്തരീക്ഷത്തിൽ കേരളം ഒന്നാമത്സെബിക്കും മാധബി പുരി ബുച്ചിനുമെതിരെ പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റി അന്വേഷണം

കേരളത്തിലെ സർക്കാർ സേവനങ്ങൾക്കുള്ള ഫീസുകൾ ഉടൻ വർധിക്കും

തിരുവനന്തപുരം: സർക്കാർസേവനങ്ങൾക്കുള്ള ഫീസുകൾ ഉടൻകൂടും. എല്ലാതരം സേവനങ്ങൾക്കും ഫീസുകൾകൂട്ടാൻ ധനവകുപ്പ് മറ്റു വകുപ്പകൾക്ക് അനുമതി നൽകി. 26-നുമുൻപ്‌ അതത് വകുപ്പുകൾ ഉത്തരവിറക്കാനും ആവശ്യപ്പെട്ടു.

സാമ്പത്തികപ്രതിസന്ധി കാരണം സർക്കാരിന്റെ വരുമാനംകൂട്ടാൻ മന്ത്രിസഭ തീരുമാനിച്ചതനുസരിച്ചാണിത്.

വിദ്യാർഥികളെയും പട്ടികജാതി-വർഗ വിഭാഗങ്ങളെയും ബാധിക്കുന്ന ഫീസുകൾ കൂട്ടരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. മറ്റിനങ്ങളിൽ ഏതിനൊക്കെ എത്ര കൂട്ടണമെന്ന് അതത് വകുപ്പ് മേധാവികൾക്ക് തീരുമാനിക്കാം. വകുപ്പുകളുടെ ഉത്തരവുകൾ ഇറങ്ങിയാലേ അധികബാധ്യത വ്യക്തമാകൂ.

ആറുമാസത്തിനകം ഏതിനും വർധന വരുത്താം. പൊതുമേഖലാസ്ഥാപനങ്ങളും സർക്കാരിന്റെ സഹായധനത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും ഫീസുകൾ കൂട്ടണം.

സാധാരണയായി നികുതി, നികുതീതര വരുമാനം കൂട്ടാനുള്ള നിർദേശങ്ങൾ ബജറ്റിലാണ് പ്രഖ്യാപിക്കുക. ഇത്തവണ നികുതീതര ഇനങ്ങളിൽ കോടതിഫീസും മോട്ടോർ വാഹനവകുപ്പിന്റെ ചില ഫീസുകളും മാത്രമാണ് കൂട്ടിയത്.

അതിനുപകരം മന്ത്രിസഭായോഗം തീരുമാനമെടുത്താണ് കൂട്ടുന്നത്.

X
Top