രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

ആറ് കല്‍ക്കരി ഖനികളുടെ ലേലം പൂര്‍ത്തിയായി, വിജയികളില്‍ എന്‍എല്‍സിയും എന്‍ടിപിസിയും

ന്യൂഡല്‍ഹി: കല്‍ക്കരി ബ്ലോക്കുകളുടെ ലേലം പൂര്‍ത്തിയായി. പൊതുമേഖല സ്ഥാപനങ്ങളായ എന്‍എല്‍സി ഇന്ത്യ, എന്‍ടിപിസി, മൂന്ന് സ്വകാര്യ കമ്പനികള്‍ ചേര്‍ന്നാണ് ബ്ലോക്കുകള്‍ വീതിച്ചെടുത്തത്. 434 ദശലക്ഷം ടണ്‍ കല്‍ക്കരി ശേഖരമുള്ള ജാര്‍ഖണ്ഡിലെ നോര്‍ത്ത് ധാഡു (പടിഞ്ഞാറന്‍ ഭാഗം) കല്‍ക്കരി ബ്ലോക്ക് എന്‍എല്‍സി സ്വന്തമാക്കിയപ്പോള്‍ 439 ദശലക്ഷം ടണ്‍ (എംടി) കല്‍ക്കരി ശേഖരമുള്ള നോര്‍ത്ത് ധാഡു (കിഴക്കന്‍ ഭാഗം) കല്‍ക്കരി ബ്ലോക്ക് എന്‍ടിപിസി നേടി.

950 മെട്രിക് ടണ്‍ കല്‍ക്കരി ശേഖരമുള്ള ഒഡീഷയിലെ മീനാക്ഷി വെസ്റ്റ് ബ്ലോക്കിലെ ഖനനം സ്വകാര്യ കമ്പനിയായ ഹിന്‍ഡാല്‍കോയാണ് നടത്തുക. യഥാക്രമം 110.40 മെട്രിക് ടണ്‍, 81.69 മെട്രിക് ടണ്‍ കല്‍ക്കരി ശേഖരമുള്ള പതോറ ഈസ്റ്റ്, പതോറ വെസ്റ്റ് കല്‍ക്കരി ബ്ലോക്കുകള്‍ ബജ്രംഗ് പവറിന്റെയും ഇസ്പത് ലിമിറ്റഡിന്റെയും കൈവശമാണ്. 90 മെട്രിക് ടണ്‍ കരുതല്‍ ശേഖരമുള്ള ഛത്തീസ്ഗഢിലെ ഷെര്‍ബന്ദ് കല്‍ക്കരി ബ്ലോക്ക്, നീലകാന്ത് കൈകാര്യം ചെയ്യുന്നു.

ഈ ഖനികള്‍ ചേര്‍ന്ന് ഏകദേശം 34,185 കോടി രൂപയുടെ വാര്‍ഷിക വരുമാനമാണ് സൃഷ്്ടിക്കുക. അതേസമയം ഇവ പ്രവര്‍ത്തിപ്പിക്കുന്നതിനായി ഏകദേശം 34486 കോടി രൂപയുടെ മൂലധന നിക്ഷേപം ആവശ്യം വരും. ഏതാണ്ട് 3,10,818 പേര്‍ക്ക് ഇതുവഴി തൊഴില്‍ ലഭ്യമാകും.

X
Top