Alt Image
ഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾജിഎസ്ടിയിലും പരിഷ്കാരത്തിന് കേന്ദ്രസർക്കാർആദായനികുതി ഇളവ്: കേരളത്തിന് ആശങ്ക

പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്ന് കേന്ദ്രസര്‍ക്കാറിന് ലഭ്യമാകുക റെക്കോര്‍ഡ് ലാഭവിഹിതം

ന്യൂഡല്‍ഹി: സര്‍ക്കാറിന് വന്‍തുകയുടെ ലാഭവിഹിതം നല്‍കാനൊരുങ്ങുകയാണ് ലിസ്റ്റ് ചെയ്ത പൊതുമേഖല സ്ഥാപനങ്ങള്‍. ഈയിനത്തില്‍ ഏകദേശം 63056 കോടി രൂപയാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. എക്കാലത്തേയും ഉയര്‍ന്ന തുകയാണിത്.

മാത്രമല്ല 2022 സാമ്പത്തിക വര്‍ഷത്തില്‍ ലഭ്യമായ 50583 കോടി രൂപയേക്കാള്‍ 25 ശതമാനം കൂടുതല്‍. ഗെയില്‍ (ഇന്ത്യ), ഹിന്ദുസ്ഥാന്‍ കോപ്പര്‍, ബാമര്‍ ലോറി തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ അന്തിമ ഇക്വിറ്റി ലാഭവിഹിതം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഈ സ്ഥാപനങ്ങള്‍ കൂടി ലാഭവിഹിതം പ്രഖ്യാപിക്കുന്നതോടെ തുക വര്‍ദ്ധിച്ചേയ്ക്കും.

67 പൊതുമേഖല സ്ഥാപനങ്ങളാണ് നിലവില്‍ ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുള്ളത്. ഇതില്‍ ബാങ്കുകളുടേയും ധനകാര്യ സ്ഥാപനങ്ങളുടേയും വിഹിതം ഏകദേശം 18,000 കോടി രൂപയാണ്.2022 സാമ്പത്തിക വര്‍ഷത്തിലെ സംഭാവനയായ 11,525 കോടി രൂപയേക്കാള്‍ 56 ശതമാനം കൂടുതല്‍.

സാമ്പത്തികേതര പൊതുമേഖലാ സ്ഥാപനങ്ങളായ ഒഎന്‍ജിസി, കോള്‍ ഇന്ത്യ, ഒഎന്‍ജിസി, എന്‍ടിപിസി, പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ എന്നിവ 45,000 കോടി രൂപ നല്‍കും.2019 സാമ്പത്തിക വര്‍ഷത്തില്‍ ലഭിച്ച 29,049 കോടിയുടെ ഇരട്ടിയാണ് 2023 സാമ്പത്തിക വര്‍ഷത്തെ ലാഭവിഹിതം. ഇതിന് മുന്‍പുള്ള ഉയര്‍ന്ന തുക 2014 സാമ്പത്തിക വര്‍ഷത്തിലേതാണ്.

42,150 കോടി രൂപ. ഇടക്കാല, അന്തിമ ലാഭവിഹിതത്തെ അടിസ്ഥാനമാക്കിയുള്ള വിശകലന പ്രകാരം, ലിസ്റ്റുചെയ്ത 67 പൊതുമേഖലാ സ്ഥാപനങ്ങള്‍ 2023 സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം 1.02 ലക്ഷം കോടി രൂപ ലാഭവിഹിതം നല്‍കാന്‍ സാധ്യതയുണ്ട്. 2022 സാമ്പത്തിക വര്‍ഷത്തില്‍ വിതരണം ചെയ്ത 84,665 കോടി രൂപയേക്കാള്‍ കൂടുതല്‍.

ലാഭ വിഹിതം ഈ കമ്പനികളിലെ കേന്ദ്രത്തിന്റെ ഓഹരി പങ്കാളിത്തത്തെ ആശ്രയിച്ചാണിരിക്കുന്നത്. ലഭ്യമാകുന്ന തുകയുടെ വലിയൊരു ഭാഗം 2024 സാമ്പത്തികവര്‍ഷത്തെ സര്‍ക്കാറിന്റെ നികുതി ഇതര വരുമാനത്തിലാണ് പ്രതിഫലിക്കുക.ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം, 2024 സാമ്പത്തിക വര്‍ഷത്തില്‍ 43,000 കോടി രൂപയാണ് ഈയിനത്തില്‍ കേന്ദ്രം പ്രതീക്ഷിക്കുന്നത്.

X
Top