സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾവിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

പൊതുമേഖല എണ്ണ കമ്പനികള്‍ക്ക് 22,000 കോടി രൂപ ഗ്രാന്റ് നല്‍കാന്‍ സര്‍ക്കാര്‍

ന്യൂഡല്‍ഹി: മൂന്ന് ഇന്ധന ചില്ലറ വ്യാപാര കമ്പനികള്‍ക്ക് 22,000 കോടി രൂപയുടെ ഒറ്റത്തവണ ഗ്രാന്റ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. ഗാര്‍ഹിക പാചക വാതകം വിറ്റതിന്റെ നഷ്ടം നികത്താനാണിത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഡിസ്‌ക്കൗണ്ട് നിരക്കിലാണ് കമ്പനികള്‍ എല്‍പിജി വില്‍ക്കുന്നതെന്ന് ഐ ആന്‍ഡ് ബി മന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസി), ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിപിസിഎല്‍), ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എച്ച്പിസിഎല്‍) എന്നീ മൂന്ന് എണ്ണ വിപണന കമ്പനികള്‍ക്കാണ് ഗ്രാന്റ് ലഭ്യമാവുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബുധനാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് തീരുമാനം കൈകൊണ്ടത്. 2020 ജൂണ്‍ മുതല്‍ 2022 ജൂണ്‍ വരെ കമ്പനികള്‍ ഉപഭോക്താക്കള്‍ക്ക് കുറഞ്ഞവിലയ്ക്ക് പാചക വാതകം ലഭ്യമാക്കിയെന്ന് സര്‍ക്കാര്‍ പറയുന്നു.

ഈ കാലയളവില്‍ എല്‍പിജിയുടെ അന്താരാഷ്ട്ര വിപണി വില ഏകദേശം 300 ശതമാനമായാണ് ഉയര്‍ന്നത്. എന്നാല്‍ വര്‍ധനവ് കൈമാറാതെ കമ്പനികള്‍ ഉപഭോക്താക്കളെ സംരക്ഷിച്ചു. വെറും 72 ശതമാനം മാത്രം വര്‍ധനവാണ് ഈ കാലയളവില്‍ കമ്പനികള്‍ എല്‍പിജിയില്‍ വരുത്തിയത്.

X
Top