Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

യൂണിയൻ ബാങ്കിലെ സർക്കാരിന്റെ ഓഹരി പങ്കാളിത്തം കുറയും

മുംബൈ: പുതിയ ഇക്വിറ്റി മൂലധനം ഉയർത്തി ബാങ്കിലെ സർക്കാരിന്റെ ഓഹരി 83 ശതമാനത്തിൽ നിന്ന് 75 ശതമാനമായി കുറയ്ക്കാൻ ലക്ഷ്യമിട്ട് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ. ബാങ്കിന്റെ ബോർഡ് അടുത്തിടെ 8,100 കോടി രൂപയുടെ മൂലധന സമാഹരണത്തിന് അംഗീകാരം നൽകിയിരുന്നു, അതിൽ 3,900 കോടി രൂപ ഇക്വിറ്റി ഇഷ്യൂ ചെയ്യുന്നതിലൂടെയും 4,300 കോടി രൂപ അധിക ടയർ -1 ബോണ്ടുകൾ അല്ലെങ്കിൽ ടയർ -2 ബോണ്ടുകൾ ഇഷ്യു ചെയ്യുന്നതിലൂടെയും സമാഹരിക്കാനാണ് പദ്ധതിയിടുന്നത്. നിലവിലെ ഓഹരി വിലയായ 36 രൂപ പ്രകാരം യൂണിയൻ ബാങ്കിന്റെ വിപണി മൂല്യം 24,468 കോടി രൂപയാണ്. ഈ വിലനിലവാരത്തിൽ ബാങ്ക് 3,900 കോടി രൂപ സമാഹരിക്കുകയാണെങ്കിൽ, വിപുലീകരിച്ച ഇക്വിറ്റി അടിത്തറയിൽ സർക്കാരിന്റെ ഓഹരി 75 ശതമാനത്തിൽ താഴെയാകും.
മൂലധന സമാഹരണത്തിന്റെ ഇക്വിറ്റി ഘടകത്തിലൂടെ ബാങ്കിലെ സർക്കാരിന്റെ പങ്കാളിത്തം കുറയ്ക്കുക എന്നതാണ് ലക്ഷ്യമെന്നും, വളർച്ചയ്ക്ക് മൂലധനം തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും, പബ്ലിക് ഷെയർഹോൾഡിംഗ് വർദ്ധിപ്പിക്കുന്നതിന് നിയമപരമായ ആവശ്യകതയുണ്ടെന്നും അതിനായി തങ്ങൾ ഇക്വിറ്റി ഉയർത്തുമെന്നും ബാങ്ക് അറിയിച്ചു. 120+ ദശലക്ഷം ഉപഭോക്താക്കളും 106 ബില്യൺ യുഎസ് ഡോളറിന്റെ മൊത്തം ബിസിനസുമുള്ള സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്കാണ് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ. ബ്രാഞ്ച് ശൃംഖലയുടെ കാര്യത്തിൽ, കോർപ്പറേഷൻ ബാങ്കുമായും ആന്ധ്രാ ബാങ്കുമായും 2020 ഏപ്രിൽ 1-ന് പ്രാബല്യത്തിൽ വന്ന ലയനത്തിനുശേഷം ഏകദേശം 9500 ശാഖകളുള്ള ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായി യൂണിയൻ ബാങ്ക് മാറി.

X
Top