മുംബൈ: പശ്ചിമാഫ്രിക്കയിലെ സെനഗലിൽ സ്ഥിതി ചെയ്യുന്ന കമ്പനിയുടെ സ്റ്റെപ്പ് ഡൌൺ സബ്‌സിഡിയറി പുതിയ റീസൈക്ലിംഗ് പ്ലാന്റിൽ നിന്ന് വാണിജ്യാടിസ്ഥാനത്തിൽ അലുമിനിയം ഉൽപ്പാദനം ആരംഭിച്ചതായി ഗ്രാവിറ്റ ഇന്ത്യ അറിയിച്ചു. തിങ്കളാഴ്ച ഗ്രാവിറ്റ ഇന്ത്യ ഓഹരി 3.62% ഉയർന്ന് 354.75 രൂപയിലെത്തി.
പ്രസ്തുത റീസൈക്ലിംഗ് പ്ലാന്റിന് ഏകദേശം 4,000 എംടിപിഎയുടെ വാർഷിക ശേഷിയുണ്ട്. പുതിയ ശേഷിയിൽ നിന്ന് ഏകദേശം 20 ശതമാനം മൊത്ത മാർജിനോടെ പ്രതിവർഷം ഏകദേശം 60 കോടി രൂപയുടെ അധിക വരുമാനം കമ്പനി പ്രതീക്ഷിക്കുന്നു.
ഈ പുതിയ റീസൈക്ലിംഗ് പ്ലാന്റിനായി ഗ്രൂപ്പ് ഏകദേശം 3.50 കോടി രൂപയുടെ നിക്ഷേപം നടത്തിയിട്ടുണ്ട്. ഈ പ്ലാന്റിൽ നിന്ന് ഉൽപ്പാദന ആവശ്യത്തിനായി കമ്പനി ആഭ്യന്തര അലുമിനിയം സ്ക്രാപ്പ് വാങ്ങും. കൂടാതെ ഓട്ടോ, എഫ്എംസിജി മേഖലയിലെ അലുമിനിയം ഡൈ കാസ്റ്റിംഗ് ഘടകങ്ങളുടെ ആവശ്യങ്ങൾ പ്ലാന്റ് നിറവേറ്റും.
പ്രമുഖ ആഗോള റീസൈക്ലിംഗ് കമ്പനികളിൽ ഒന്നാണ് ഗ്രാവിറ്റ ഗ്രൂപ്പ്. ഈ പ്ലാന്റിന്റെ ശേഷി വിപുലീകരണം അലുമിനിയം ബിസിനസിന്റെ സംഭാവന വർദ്ധിപ്പിച്ച് വിൽപ്പന മിശ്രിതം മാറ്റാൻ കമ്പനിയെ സഹായിക്കുമെന്ന് ഗ്രാവിറ്റ ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു.