സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾവിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

ഓണസദ്യയ്ക്ക് ഗൾഫിലേക്ക് എത്തിക്കുന്നത് 3000 ടൺ പച്ചക്കറി

അബുദാബി: പ്രവാസി മലയാളികൾക്ക് ഓണമുണ്ണാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഗൾഫിൽ എത്തിക്കുന്നത് 3000 ടൺ പച്ചക്കറികളാണ്; ഇതിൽ 1600 ടണ്ണും ഇറക്കുമതി ചെയ്യുന്നത് ലുലു ഗ്രൂപ്പും.

കേരളം ഉൾപ്പെടെ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള പച്ചക്കറികളാണ് കൂടുതൽ. പക്ഷേ, മഴയും പ്രളയവും മൂലം ഇന്ത്യയിലെ പച്ചക്കറി വരവ് മുൻ വർഷങ്ങളെക്കാൾ കുറഞ്ഞിട്ടുള്ളതിനാ‍ൽ ശ്രീലങ്ക, തായ്‌ലൻഡ്, വിയറ്റ്നാം, ഒമാൻ എന്നിവിടങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്തു. സദ്യയ്ക്ക് കുത്തരി ചോറുണ്ടാക്കാനുള്ള പാലക്കാടൻ മട്ടയുൾപ്പെടെ റെഡി.

അവിയൽ, എരിശ്ശേരി, കൂട്ടുകറി, സാമ്പാർ എന്നിവ ഉണ്ടാക്കാൻ അറിയാത്തവർക്കായി എല്ലാ ചേരുവകളും പാകത്തിനു ചേർത്തുള്ള റെഡി ടു കുക്ക് പാക്കറ്റും ലഭ്യം. ഇതിനുപുറമേ, സ്പെഷൽ ഓണക്കിറ്റുകളും പല ഗൾഫ് രാജ്യങ്ങളിലുമുണ്ട്. 6 ഗൾഫ് രാജ്യങ്ങളിലേക്കുമായി ലുലു ഗ്രൂപ്പ് മാത്രം 150 ടൺ തൂശനിലയാണ് എത്തിക്കുന്നത്.

മറ്റുള്ളവർ ഇറക്കുമതി ചെയ്യുന്നതും ചേർത്താൽ 200 ടൺ കവിയും. ഒമാനിൽ നിന്നാണ് യുഎഇയിലേക്കു വാഴയില എത്തിച്ചത്. പൂക്കളമൊരുക്കാൻ നാട്ടിൽ നിന്ന് 80 ടൺ പൂക്കൾ ഇറക്കുമതി ചെയ്തു. ഇതിൽ 30 ടൺ ലുലു ഗ്രൂപ്പും 30 ടൺ പെരുമാൾ ഫ്ലവേഴ്സും ശേഷിച്ചവ മറ്റു ഏജൻസികൾ മുഖേനയുമാണ് എത്തുന്നത്. പ്രവാസി ഓണാഘോഷം മാസങ്ങളോളം നീളുന്നതിനാൽ പൂക്കളുടെ വരവും കൂടും.

X
Top