രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

225 കോടി സമാഹരിച്ച് ഹർഷ എഞ്ചിനീയേഴ്സ് ഇന്റർനാഷണൽ

മുംബൈ: പബ്ലിക് ഇഷ്യുവിന് മുന്നോടിയായി ആങ്കർ നിക്ഷേപകരിൽ നിന്ന് 225.74 കോടി രൂപ സമാഹരിച്ച് ഹർഷ എഞ്ചിനീയേഴ്‌സ് ഇന്റർനാഷണൽ. കമ്പനിയുടെ ഐപിഒ സെപ്റ്റംബർ 14-ന് സബ്‌സ്‌ക്രിപ്‌ഷനായി തുറക്കും. ആങ്കർ നിക്ഷേപകർക്ക് 330 രൂപ നിരക്കിൽ 68.40 ലക്ഷം ഇക്വിറ്റി ഓഹരികൾ അനുവദിക്കാൻ തീരുമാനിച്ചതായി കമ്പനി എക്സ്ചേഞ്ചുകളെ അറിയിച്ചു.

അമേരിക്കൻ ഫണ്ട് ഇൻഷുറൻസ്, ഗോൾഡ്മാൻ സാച്ച്‌സ്, പൈൻബ്രിഡ്ജ് ഗ്ലോബൽ ഫണ്ട്‌സ്, അബുദാബി ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി എന്നിവ ആങ്കർ ബുക്കിൽ പങ്കെടുത്ത പ്രമുഖ മാർക്വീ നിക്ഷേപകരിൽ ഉൾപ്പെടുന്നു.

വൈറ്റ്ഓക്ക് ക്യാപിറ്റൽ, എച്ച്ഡിഎഫ്സി സ്മോൾ ക്യാപ് ഫണ്ട്, എസ്ബിഐ എംഎഫ്, ഫ്രാങ്ക്ലിൻ എംഎഫ്, യുടിഐ ഇൻഫ്രാസ്ട്രക്ചർ ഫണ്ട്, എസ്ബിഐ ലൈഫ് ഇൻഷുറൻസ്, നിപ്പോൺ ലൈഫ് ഇന്ത്യ ട്രസ്റ്റി, ഐസിഐസിഐ പ്രുഡൻഷ്യൽ, ഡിഎസ്പി സ്മോൾ ക്യാപ് ഫണ്ട്, എൽ ആൻഡ് ടി മ്യൂച്വൽ ഫണ്ട് എന്നിവയും ആങ്കർ ബുക്ക് വഴി കമ്പനിയിൽ നിക്ഷേപം നടത്തി. മൊത്തം 17 സ്കീമുകളിലൂടെയുള്ള 68.4 ലക്ഷം ഓഹരികളിൽ 38.9 ലക്ഷം ഓഹരികൾ 9 ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾക്കായി അനുവദിച്ചതായി കമ്പനി ബിഎസ്ഇ ഫയലിംഗിൽ അറിയിച്ചു.

455 കോടി രൂപയുടെ പുതിയ ഇഷ്യൂവും പ്രൊമോട്ടർമാരുടെ 300 കോടി രൂപയുടെ വിൽപ്പനയ്ക്കുള്ള ഓഫറും അടങ്ങുന്ന പബ്ലിക് ഇഷ്യുവിലൂടെ 755 കോടി രൂപ സമാഹരിക്കാനാണ് ഹർഷ എഞ്ചിനീയേഴ്‌സ് പദ്ധതിയിടുന്നത്.

പ്രിസിഷൻ ബെയറിംഗ് കേജസിന്റെ പ്രമുഖ നിർമ്മാതാവാണ് ഹർഷ എഞ്ചിനീയേഴ്സ് ഇന്റർനാഷണൽ. കമ്പനി അതിന്റെ പുതിയ ഇഷ്യൂ വരുമാനം ചില കടങ്ങൾ തിരിച്ചടയ്ക്കുന്നതിനും യന്ത്രസാമഗ്രികൾ വാങ്ങുന്നതിനും നിലവിലുള്ള ഉൽപ്പാദന സൗകര്യങ്ങളുടെ നവീകരണത്തിനും പൊതുവായ കോർപ്പറേറ്റ് ആവശ്യങ്ങൾക്കുമായി വിനിയോഗിക്കാൻ പദ്ധതിയിടുന്നു.

X
Top