മുംബൈ: വേദാന്ത ഗ്രൂപ്പ് സ്ഥാപനമായ ഹിന്ദുസ്ഥാൻ സിങ്ക് ലിമിറ്റഡിന്റെ (HZL) 2022 ജൂൺ 30 ന് അവസാനിച്ച പാദത്തിലെ അറ്റാദായം 55.9% വർധിച്ച് 3,092 കോടി രൂപയായി. മുൻ സാമ്പത്തിക വർഷത്തെ ഇതേ പാദത്തിൽ അറ്റാദായം 1,983 കോടി രൂപയായിരുന്നു. വർദ്ധിച്ചുവരുന്ന ഇൻപുട്ട് കമ്മോഡിറ്റി വിലകൾ ഭാഗികമായി നികത്തിയതായി ബിഎസ്ഇക്ക് സമർപ്പിച്ച ഫയലിംഗിൽ ഹിന്ദുസ്ഥാൻ സിങ്ക് പറഞ്ഞു. അവലോകനത്തിന് വിധേയമായ പാദത്തിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 43.7% ഉയർന്ന് 9,387 കോടി രൂപയായി. 2021 ജൂൺ പാദത്തെ അപേക്ഷിച്ച് സിങ്ക് എൽഎംഇ വിലയും സിങ്ക് മെറ്റൽ വിൽപ്പനയും യഥാക്രമം 34.2%, 10.2% എന്നിങ്ങനെ വർദ്ധിച്ചപ്പോൾ ലീഡ്, വെള്ളി എന്നിവയുടെ വിൽപ്പന അളവ് യഥാക്രമം 8.6%, 9.5% വർദ്ധിച്ചു.
കൂടാതെ ഉയർന്ന സിങ്ക് എൽഎംഇയും വോളിയങ്ങളും കാരണം ഈ പാദത്തിലെ ഇബിഐടിഡിഎ 48.3 ശതമാനം വർധിച്ച് 5,278 കോടി രൂപയിലെത്തി. 2022 ജൂൺ 30 ലെ കണക്കനുസരിച്ച്, കമ്പനിയുടെ മൊത്ത നിക്ഷേപം 24,254 കോടി രൂപയായിരുന്നു. ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റ നിക്ഷേപം 21,439 കോടി രൂപയാണ്. എൻഎസ്ഇയിൽ ഹിന്ദുസ്ഥാൻ സിങ്കിന്റെ ഓഹരികൾ 0.17 ശതമാനം ഇടിഞ്ഞ് 282.90 രൂപയിലാണ് വ്യാപാരം നടത്തുന്നത്.