ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി തീരുവ കര്‍ഷകരെ സഹായിക്കുമെന്ന് കേന്ദ്ര കൃഷിമന്ത്രിഇന്ത്യയുടെ കയറ്റുമതി 9.3 ശതമാനം ഇടിഞ്ഞുസ്വർണം ഇറക്കുമതിയിൽ വൻ വളർച്ച; കൂടുതലും സ്വിറ്റ്സർലൻഡിൽ നിന്ന്സ്വർണത്തിന് വീണ്ടും വില കുറഞ്ഞുസാമ്പത്തിക വളർച്ച 8% വരെ നിലനിർത്താൻ കഴിയുമെന്ന് ആർബിഐ ഗവർണർ

രാജ്യാന്തര എണ്ണവില ഇടിഞ്ഞതിന്റെ പ്രധാന നേട്ടം ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക്

ചൈനയിലെ തളര്‍ച്ച അക്ഷരാര്‍ത്ഥയ്യില്‍ നേട്ടമാകുന്നത് ഇന്ത്യയ്ക്കാണ്. ഏറ്റവും പുതിയ റിപ്പോര്‍ട്ടിലും ചൈനയുടെ തിരിച്ചുവരവിന്റെ സൂചനകള്‍ വിദൂരമാണ്.

കൊവിഡിനു മുമ്പ് ലോകത്തെ ഏറ്റവും വലിയ എണ്ണ ഇറക്കുമതിക്കാരായിരുന്ന ചൈനയുടെ ഈ തളര്‍ച്ചയാണ് എണ്ണയുടെ അടിത്തറ ഇളക്കിയത്. എണ്ണവിപണിയിലെ ഡിമാന്‍ഡ് ആശങ്കകള്‍ക്കു കാരണം തന്നെ ചൈനയാണെന്നു പറയേണ്ടി വരും. അതേസമയം എണ്ണവില ഇടിഞ്ഞതിന്റെ പ്രധാന നേട്ടം ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്കാണ്.

മറ്റു രാജ്യങ്ങളില്‍ ചൈനീസ് വിരുദ്ധ വികാരം ശക്തമാകുന്നതിനിടെയാണ് ഈക്കാര്യങ്ങള്‍ എല്ലാം നടക്കുന്നതെന്നതും ഇന്ത്യയ്ക്ക് നേട്ടമാകുന്നു. ചൈനയ്ക്ക് അതിലം മികച്ച ബദലായാണ് ഇന്ത്യ മാറുന്നത്. ആഗോള എണ്ണവിലയിടിവ് ഇന്ത്യയ്ക്ക മികച്ച നേട്ടമാകുന്നു.

കൊവിഡിനു ശേഷം ഇന്ത്യയുടെ തിരിച്ചുവരവ് വേഗത്തിലാക്കിയതും, വളര്‍ച്ച വേഗം വര്‍ധിപ്പിച്ചതും എണ്ണവിലയിലെ ഇടിവാണ്. നിലവില്‍ പണപ്പെരുപ്പ ആശങ്കകള്‍ അകറ്റി നിര്‍ത്തുന്നതും വില കുറഞ്ഞ എണ്ണ തന്നെ.

ആഗോള എണ്ണവിലയിലെ ഇടിവ് വില കുറഞ്ഞ റഷ്യന്‍ എണ്ണയുടെ ഇന്ത്യയിലേയ്ക്കുള്ള ഒഴുക്ക് കൂടിയാണ് വര്‍ധിപ്പിക്കുന്നത്. ഇത് വരും യോഗത്തില്‍ ആര്‍ബിഐ നിരക്കുകള്‍ കുറച്ചേക്കുമെന്ന പ്രതീക്ഷകളും സജീവമാക്കുന്നു.

നിരക്കുകള്‍ കുറയുന്നതോടെ വിപണികളിലെ പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുമെന്നും, ആളുകളുടെ ഉപഭോഗം വര്‍ധിക്കുമെന്നും വിലയിരുത്തപ്പെടുന്നു.

ആഗോള എണ്ണവില നിലവില്‍ 70- 72 ഡോളര്‍ റേഞ്ചിലാണ്. ഇതു 60- കളിലേയ്ക്ക് ഇടിയുമെന്നാണ് പ്രവചനങ്ങള്‍ വ്യക്തമാക്കുന്നത്. ഇത് ആഗോള വിപണികളിലെ സാമ്പത്തിക മാന്ദ്യ ഭീതി തണുപ്പിക്കുന്നു. ചൈനയുടെ തളര്‍ച്ച അക്ഷരാര്‍ത്ഥത്തില്‍ ആഗോള വിപണികളിലെ മാന്ദ്യ ഭീതി അകറ്റുവെന്നു പറയുന്നതിലും തെറ്റില്ല.

ചൈനയുടെ ഡിമാന്‍ഡ് കുറവ് കാരണം ആഗോള എണ്ണ ആവശ്യകത 2024 ല്‍ പ്രതിദിനം 9,00,000 ബാരല്‍ ആയിരിക്കുമെന്ന് ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി (ഐഇഎ) വ്യാഴാഴ്ച വ്യക്തമാക്കി. മുന്‍ പ്രവര്‍ചത്തില്‍ നിന്ന് ഏകദേശം 70,000 ബാരല്‍ താഴെയാണിത്.

ഓഗസ്റ്റില്‍ യുഎസില്‍ പണപ്പെരുപ്പം കുറഞ്ഞുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എണ്ണവിലക്കുറവ് തന്നെയാണ് ഇതിനും കാരണം. ഇത് ഫെഡ് നിരക്കുകള്‍ കുറയ്ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.

നിരക്കുകള്‍ കുറഞ്ഞാല്‍ ഡോളറിന്റെ കരുത്ത് കുറയും. അങ്ങനെയെങ്കില്‍ മറ്റു രാജ്യങ്ങളുടെ എണ്ണ വാങ്ങല്‍ വര്‍ധിച്ചേക്കാം. ഇത് രാജ്യങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുന്നതിനും, മാന്ദ്യ ഭീതി മറികടക്കുന്നതിനും സാഹായിക്കാം.

നിലവില്‍ ആഗോള വിപണിയില്‍ ബ്രെന്റ് ക്രൂഡ് ബാരലിന് 72.24 ഡോളറും, ഡബ്ല്യുടിഐ ക്രൂഡ് ബാരലിന് 69.27 ഡോളറുമാണ്. 80 ഡോളറില്‍ താഴെയുള്ള ഏതൊരു നിലവാരവും ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് നേട്ടമാണ്.

മുന്‍കാല മാര്‍ജിന്‍ നഷ്ടങ്ങള്‍ മറിടകന്ന ഇന്ത്യന്‍ റിഫൈനറികള്‍ നിലവില്‍ വിലകുറഞ്ഞ എണ്ണ സ്‌റ്റോക്ക് ചെയ്യുന്ന തിരക്കിലാണെന്നു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതേസമയം രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ ഇതുവരെ മാറ്റമില്ല.

X
Top