കേന്ദ്ര ജീവനക്കാര്‍ക്കും പെൻഷൻകാര്‍ക്കും ദീപാവലി സമ്മാനം; ഡിഎ മൂന്ന് ശതമാനം വർധിപ്പിച്ചുദീപാവലിക്ക് മുന്നോടിയായി കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയിൽ വർദ്ധനവ് പ്രഖ്യാപിച്ചേക്കുംസാറ്റലൈറ്റ് സ്പെക്‌ട്രം ലേലമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍പുനഃരുപയോഗ ഊര്‍ജ മേഖലയിൽ 10,900 കോടി ഡോളര്‍ നിക്ഷേപിക്കാന്‍ ഇന്ത്യസിഎജി റിപ്പോര്‍ട്ട് അനുസരിച്ച് കേരളം തിരിച്ചടയ്ക്കേണ്ട കടം 2.52 ലക്ഷം കോടി

ഹ്യുണ്ടായ് ഐപിഒയ്ക്ക് ഇന്ന് തുടക്കം

മുംബൈ: നിക്ഷേപകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ഐപിഒയ്ക്ക് ഇന്ന് തുടക്കമാകും. രാജ്യത്ത് ഇതു വരെയുണ്ടായതില്‍ ഏറ്റവും വലിയ പ്രാരംഭ ഓഹരി വില്‍പ്പനയ്ക്കാണ് (ഐ.പി.ഒ) വിപണി സാക്ഷ്യം വഹിക്കുക.

2022ല്‍ നടന്ന എല്‍.ഐ.സിയുടെ 21,000 കോടി രൂപ സമാഹരിച്ച ഐ.പി.ഒയുടെ റെക്കോഡ് ഇതോടെ പഴങ്കഥയാകും. 3.3 ബില്യണ്‍ അതായത് 27,870.2 കോടി രൂപ സമാഹരണമിട്ട് നടത്തുന്ന ഹ്യുണ്ടായ് ഐ.പി.ഒയില്‍ ഓഫര്‍ ഫോര്‍ സെയില്‍ (OFS) മാത്രമാണുണ്ടാകുക.

കൊറിയന്‍ മാതൃ കമ്പനിയുടെ കൈവശമുള്ള 14.22 കോടി ഓഹരികളാണ് ഐ.പി.ഒയില്‍ വിറ്റഴിക്കുക. കമ്പനിയുടെ ഏകദേശം 17.5 ശതമാനം ഓഹരികള്‍ വരുമിത്. ഒക്ടോബര്‍ 17നാണ് ഓഹരി വില്‍പ്പന അവസാനിക്കുക.

ഒക്ടോബര്‍ 18ന് ഓഹരി അലോട്ട് ചെയ്യും. ഒക്ടോബര്‍ 22ന് ഓഹരികള്‍ ബി.എസ്.ഇയിലും എന്‍.എസ്.ഇയിലും ലിസ്റ്റ് ചെയ്യും.

ഓഹരിയൊന്നിന് 1,865 രൂപ മുതല്‍ 1,960 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. ഏറ്റവും കുറഞ്ഞത് ഏഴ് ഓഹരികള്‍ക്ക് അപേക്ഷിക്കാം.

അതിനുശേഷം ഏഴിന്റെ ഗുണിതങ്ങളായി അപേക്ഷിക്കണം. അതായത് ചെറുകിട നിക്ഷേകര്‍ ഏറ്റവും കുറഞ്ഞത് 13,720 രൂപ നിക്ഷേപിക്കണം.

X
Top