ഇന്ത്യൻ വിവാഹ വിപണി കുതിക്കുന്നു; ഉത്സവകാലത്ത് നടക്കുക 35 ലക്ഷം വിവാഹങ്ങൾ, വിപണിയിലെത്തുക 4.25 ലക്ഷം കോടിമേൽപ്പാലങ്ങളുടെ നിർമാണം വേഗത്തിലാക്കാൻ റെയിൽവേക്ക് പുതിയ വിഭാഗംപി.എം. സൂര്യഘർ മുഫ്ത് ബിജിലി യോജനയിൽ സൗരോർജപ്ലാന്റിനായി പുരപ്പുറം വാടകയ്ക്ക് നൽകാനും വ്യവസ്ഥവരുന്നുവിഴിഞ്ഞത്തിന് വെല്ലുവിളിയായി തൂത്തുക്കുടി തുറമുഖത്ത് പുതിയ ടെർമിനൽഇന്ത്യ മാലദ്വീപിന് വായ്പ പുതുക്കി നല്‍കി

100 കോടി രൂപ സമാഹരിച്ച് ഐഎഫ്‌സിഐ ലിമിറ്റഡ്

ന്യൂഡൽഹി: സർക്കാരിന് മുൻഗണനാ ഇഷ്യു വഴി ഓഹരികൾ അനുവദിച്ച് കൊണ്ട് 100 കോടി രൂപ സമാഹരിച്ച് ഇൻഫ്രാസ്ട്രക്ചർ ഫിനാൻഷ്യറായ ഐഎഫ്‌സിഐ ലിമിറ്റഡ്. വെള്ളിയാഴ്ച കമ്പനിയുടെ ഓഹരികൾ 1.01 ശതമാനം ഇടിഞ്ഞ് 10.35 രൂപയിലാണ് വ്യാപാരം നടത്തുന്നത്.

2022 ഒക്‌ടോബർ 27 ന് ചേർന്ന കമ്പനിയുടെ ഡയറക്ടർമാരുടെ യോഗം 9,29,36,802 ഇക്വിറ്റി ഓഹരികൾ ഓരോ ഓഹരിക്കും 10.76 രൂപ നിരക്കിൽ ഇന്ത്യാ ഗവൺമെന്റിന് അനുവദിക്കുന്നതിന് അനുമതി നൽകിയതായി ഐഎഫ്‌സിഐ റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു.

മുൻ‌ഗണനാ അടിസ്ഥാനത്തിൽ ഇന്ത്യാ ഗവൺമെന്റിന് ഇക്വിറ്റി ഓഹരികൾ അനുവദിച്ചതിനെത്തുടർന്ന്, കമ്പനിയിലെ ഗവൺമെന്റിന്റെ ഓഹരി പങ്കാളിത്തം മുൻപത്തെ 64.86 ശതമാനത്തിൽ നിന്ന് 66.35 ശതമാനമായി വർദ്ധിച്ചു. സ്ഥാപനത്തിന്റെ ഒരു പ്രൊമോട്ടറായ സർക്കാരിന് ഇക്വിറ്റി ഷെയറുകളുടെ മുൻഗണനാ ഇഷ്യു നൽകാനുള്ള നിർദ്ദേശം കമ്പനിയുടെ ഓഹരി ഉടമകൾ നേരത്തെ അംഗീകരിച്ചിരുന്നു.

ധനമന്ത്രാലയത്തിന്റെ ഉടമസ്ഥതയിലുള്ള ഒരു വികസന ധനകാര്യ സ്ഥാപനമാണ് മുമ്പ് ഇൻഡസ്ട്രിയൽ ഫിനാൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ എന്നറിയപ്പെട്ടിരുന്ന ഐഎഫ്‌സിഐ ലിമിറ്റഡ് . ഐഎഫ്സിഐക്ക് ഏഴ് അനുബന്ധ സ്ഥാപനങ്ങളും ഒരു അസോസിയേറ്റ് കമ്പനിയും ഉണ്ട്.

X
Top