ക്രൂഡ് ഓയിൽ, ശുദ്ധീകരിച്ച ഭക്ഷ്യ എണ്ണ എന്നിവയുടെ ഇറക്കുമതി നികുതി കേന്ദ്രസർക്കാർ വർധിപ്പിച്ചു2045 ഓടേ രാജ്യത്ത് തൊഴില്‍ രംഗത്തേയ്ക്ക് 18 കോടി ജനങ്ങള്‍ കൂടിയെത്തുമെന്ന് റിപ്പോര്‍ട്ട്‘ഗ്രീന്‍ ഹൈഡ്രജന്‍ ഹബ്ബാകാന്‍’ ഒരുങ്ങി കൊച്ചിവീണ്ടും സർവകാല റെക്കോര്‍ഡിനരികെ സ്വർണവിലഉള്ളി, ബസ്മതി കയറ്റുമതി വിലപരിധി കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കുന്നു

2036ലെ ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കുകയെന്നതാണ് ഇന്ത്യയുടെ സ്വപ്‌നമെന്ന് മോദി

ന്യൂഡൽഹി: 2036-ലെ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കുക എന്നത് ഇന്ത്യയുടെ സ്വപ്നമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 78-ാമത് സ്വാതന്ത്ര്യ ദിനത്തിൽ ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മോദിയുടെ വാക്കുകൾ.

പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത എല്ലാ കായികതാരങ്ങളെയും പ്രധാനമന്ത്രി മോദി അഭിനന്ദിക്കുകയും വരാനിരിക്കുന്ന പാരാലിമ്പിക്സിനായി യാത്ര ചെയ്യുന്നവർക്ക് ആശംസകൾ നേരുകയും ചെയ്തു.

ജി 20 ഉച്ചകോടി പോലുള്ള വലിയ പരിപാടിക്ക് ആതിഥേയത്വം വഹിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഇന്ത്യയിലുണ്ടെന്ന് ഇതിനകം തെളിയിച്ചിട്ടുണ്ടെന്ന് പറഞ്ഞ അദ്ദേഹം 2036-ലെ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കുക എന്നതാണ് രാജ്യത്തിന്റെ അടുത്ത സ്വപ്നമെന്നും തങ്ങൾ അതിനുള്ള ഒരുക്കങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2036-ലെ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ തയ്യാറാണെന്ന് മോദി ഈ വർഷം മുംബൈയിൽ നടന്ന അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി സെഷന്റെ ഉദ്ഘാടന ചടങ്ങിലും വ്യക്തമാക്കിയിരുന്നു.

ഇന്ത്യ സന്നദ്ധത അറിയിച്ചതിനു പിന്നാലെ തീരുമാനം മൂന്ന് വർഷത്തിനുള്ളിൽ അറിയിക്കുമെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും വ്യക്തമാക്കിയിരുന്നു.

ഇന്ത്യയടക്കം നിരവധി രാജ്യങ്ങൾ ഒളിമ്പിക്സ് വേദിയാകാനുള്ള സന്നദ്ധത ഇതിനകം അറിയിച്ചിട്ടുണ്ട്. 2032 ഒളിമ്പിക്സ് വരെയുള്ള വേദികളാണ് ഇതുവരെ പ്രഖ്യാപിച്ചത്. 2028 ഒളിമ്പിക്സിന് ലോസ് ആഞ്ജലിസും 2032 ഒളിമ്പിക്സിന് ഓസ്ട്രേലിയയിലെ ബ്രിസ്ബെയിനുമാണ് വേദിയാകുക.

അതേസമയം ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ‘ഗുജറാത്ത് ഒളിമ്പിക് പ്ലാനിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ കോർപ്പറേഷൻ ലിമിറ്റഡ്’ എന്ന കമ്പനി രൂപവത്കരിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു.

ഇതിനായി ഗുജറാത്ത് സംസ്ഥാനസർക്കാർ ആറായിരം കോടി രൂപ വകയിരുത്തിയെന്നും റിപ്പോർട്ടിലുണ്ട്. അഹമ്മദാബാദ് കേന്ദ്രമാക്കി ഗെയിംസ് സംഘടിപ്പിക്കാനാണ് പദ്ധതി.

ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ നരേന്ദ്രമോദി സ്റ്റേഡിയം ഉൾപ്പെടുന്ന 350 ഏക്കറോളം സ്ഥലത്ത് അടിസ്ഥാനസൗകര്യം വികസിപ്പിക്കുകയാണ് ആദ്യദൗത്യം.

ഇവിടെ ആറു സ്പോർട്സ് കോംപ്ലക്സുകൾ നിർമിക്കും.

X
Top