ഓഹരി, വാഹന, ഭവന വിപണികൾക്ക് അടിതെറ്റുന്നു; ഇന്ത്യയുടെ ധന മേഖലയിൽ അനിശ്ചിതത്വംപ്രധാനമന്ത്രി ഇൻ്റേൺഷിപ്പ് പദ്ധതി ഇന്ത്യയിലെ യുവാക്കളുടെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നത് ഇങ്ങനെ2030ൽ ഇന്ത്യ മൂന്നാം സാമ്പത്തിക ശക്തിയാകുമെന്ന് എസ്ആൻഡ്പിസ്വർണവില സർവകാല റെക്കോഡ് തിരുത്തി കുതിച്ചുയരുന്നുപിഎം സൂര്യഘര്‍ പദ്ധതിയിൽ രാജ്യത്ത് നാല് ലക്ഷം സോളാര്‍ യൂണിറ്റുകൾ സ്ഥാപിച്ചു

നാലാം പാദത്തിൽ 7.8 ശതമാനം സാമ്പത്തിക വളർച്ച കൈരിച്ച് ഇന്ത്യ

ന്യൂഡൽഹി: മാർച്ചിൽ അവസാനിച്ച സാമ്പത്തികപാദത്തിൽ 7.8 ശതമാനം സാമ്പത്തികവളർച്ച കൈരിച്ച് ഇന്ത്യ. മുൻ വർഷത്തെ സമാന കാലയളവിൽ ഇത് 6.2 ശതമാനമായിരുന്നു. ഉത്പാദന, നിർമാണ, മൈനിംഗ്, സേവന മേഖലകളിലെ കുതിപ്പാണു നിലവിലെ വളർച്ചയ്ക്കു കാരണം.

ഇതോടെ, ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സാമ്പത്തിക ശക്തിയെന്ന നേട്ടം ഇന്ത്യ തിരിച്ചു പിടിച്ചു.

ഡിസംബറിൽ അവസാനിച്ച പാദത്തിൽ 8.6 ശതമാനമായിരുന്നു ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വളർച്ച. ഇത് മാന്ദ്യഭീതിയെ പൂർണമായി തള്ളിക്കളഞ്ഞു. ഈ കുതിപ്പിന്‍റെ ചുവടുപിടിച്ചാണു തുടർപാദത്തിലും ഇന്ത്യ ശക്തമായി മുന്നേറിയത്.

മാർച്ച്‌പാദ കണക്കുകൾ പുറത്തുവന്നതോടെ, 2024 സാമ്പത്തിക വർഷത്തെ വളർച്ചാ നിരക്ക് 8.2 ശതമാനമായെന്ന് ഇന്നലെ പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ പറയുന്നു. റിസർവ് ബാങ്ക് ഏഴു ശതമാനവും ഐഎംഎഫ് 7.8 ശതമാനവും പ്രതീക്ഷിച്ചിരുന്നിടത്താണ് ഈ കുതിപ്പ്.

കഴിഞ്ഞ സാമ്പത്തിവർഷം കയറ്റുമതി 2.62 ശതമാനവും ഇറക്കുമതി 10.95 ശതമാനവും മുൻ വർഷത്തെ അപേക്ഷിച്ചു വർധിച്ചു. ഉത്പാദന-നിർമാണ മേഖലകൾ നേട്ടമുണ്ടാക്കി. മണ്‍സൂണ്‍ കാലം തെറ്റിയെങ്കിലും കാർഷികമേഖല പിടിച്ചുനിന്നു.

കഴിഞ്ഞ സാമ്പത്തിവർഷം ഈ മേഖല 1.4 ശതമാനം വളർച്ച കൈവരിച്ചതായാണു കണക്കുകൾ. 0.7 ശതമാനമായിരുന്നു കേന്ദ്രത്തിന്‍റെ പ്രതീക്ഷ.

ലോകത്തെ പ്രധാന സാമ്പത്തികശക്തികൾ, ഉയർന്ന പലിശനിരക്ക് കാരണം വളർച്ചാമാന്ദ്യം നേരിടുന്ന ഘട്ടത്തിലാണ് ഇന്ത്യയുടെ കുതിപ്പെന്നതും ശ്രദ്ധേയം. ഈ കലണ്ടർ വർഷത്തിൽ 2.7 ശതമാനം മാത്രമാണ് അമേരിക്കയ്ക്ക് ഐഎംഎഫ് പ്രവചിക്കുന്ന വളർച്ച.

യൂറോസോണിന്‍റെയും ചൈനയുടെയും വളർച്ച യഥാക്രമം 0.8, 5 ശതമാനത്തിൽ ഒതുങ്ങുമെന്നും ഐഎംഎഫ് വിലയിരുത്തുന്നു.

ധനക്കമ്മി 16.53 ലക്ഷം കോടി
2023-24 സാമ്പത്തികവർഷത്തിൽ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്‍റെ (ജിഡിപി) 5.63 ശതമാനമാണ് ഇന്ത്യയുടെ ധനക്കമ്മി. കേന്ദ്ര ബജറ്റിൽ പ്രതീക്ഷിച്ച 5.8 ശതമാനത്തെക്കാൾ ഭേദമാണിതെന്ന് കംട്രോളർ ജനറൽ ഓഫ് അക്കൗണ്ട്സ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

നിലവിൽ 16.53 ലക്ഷം കോടിയാണ് വരുമാനവും ചെലവും തമ്മിലുള്ള അന്തരം. 17.34 ലക്ഷം കോടിയാണു കേന്ദ്രം പ്രതീക്ഷിച്ചിരുന്നത്.

X
Top