കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

ബ്രഹ്മോസ് ക്രൂയിസ് മിസൈലുകൾ ഇന്തോനേഷ്യയ്ക്ക് വിൽക്കാനൊരുങ്ങി ഇന്ത്യ

ന്യൂഡൽഹി: റഷ്യയുടെ പിന്തുണയുള്ള സൂപ്പർസോണിക് ബ്രഹ്മോസ് ക്രൂയിസ് മിസൈലുകൾ ഇന്തോനേഷ്യയ്ക്ക് വിൽക്കുന്നതിനുള്ള 450 മില്യൺ ഡോളറിൻ്റെ കരാർ ഇന്ത്യ പരിഗണിക്കുന്നു.

ഈയാഴ്ച ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയാന്തോ ഔദ്യോഗികമായി ഇന്ത്യ സന്ദർശിക്കുമ്പോൾ ബ്രഹ്മോസ് ക്രൂയിസ് മിസൈലുകളുടെ വിൽപ്പന സംബന്ധിച്ചുള്ള ഇടപാട് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഞായറാഴ്ച നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കാനാണ് പ്രബോവോ ഇന്ത്യയിലെത്തുന്നത്.

രാജ്യത്തിൻ്റെ ബജറ്റ് പരിമിതികൾ കണക്കിലെടുത്ത് മിസൈൽ വാങ്ങലുകൾക്ക് ധനസഹായം ഉറപ്പാക്കുന്നതാണ് ഇന്തോനേഷ്യയുടെ പ്രധാന തടസ്സമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

ഇന്ത്യയുമായി ധനസഹായം സംബന്ധിച്ച് ഇപ്പോഴും ചർച്ചകൾ നടക്കുന്നുണ്ട്, കുറഞ്ഞത് 380 കിലോമീറ്ററെങ്കിലും വെടിയുതിർക്കാൻ ശേഷിയുള്ള മിസൈലുകളുടെ കരാർ എപ്പോൾ പൂർത്തിയാക്കാനാകുമെന്ന് വ്യക്തമല്ല.

വിൽപന നടന്നാൽ ഫിലിപ്പീൻസിന് ശേഷം കപ്പൽവേധ ക്രൂയിസ് മിസൈലുകൾ സ്വന്തമാക്കുന്ന രണ്ടാമത്തെ രാജ്യമാകും ഇന്തോനേഷ്യ.

വൈറ്റ് ഹൗസിൽ തിരിച്ചെത്തിയ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും ചൈനയും തമ്മിലുള്ള ഉരസൽ വിഷയമായി ദക്ഷിണ ചൈനാ കടൽ മാറുന്നത് കാരണം തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ തങ്ങളുടെ സൈന്യത്തെ നവീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുകയാണ്.

ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ച ബ്രഹ്മോസ് ക്രൂയിസ് മിസൈലിൻ്റെ വിൽപ്പനയ്ക്കായി ഇന്ത്യയും ഇന്തോനേഷ്യയും ഒരു ദശാബ്ദത്തോളമായി ചർച്ചകൾ നടത്തിവരികയാണ്.

X
Top