കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമുള്ള സർവീസിന് വന്ദേഭാരത് ട്രെയിൻ

ഡല്‍ഹി: ഇന്ത്യൻ റെയില്‍വേയുടെ അഭിമാനപദ്ധതിയാണ് വന്ദേ ഭാരത് ട്രെയിനുകള്‍. കുറഞ്ഞ സമയത്തിനുള്ളില്‍ അതിവേഗ യാത്ര ഉറപ്പാക്കി എത്തിയിട്ടുള്ള വന്ദേ ഭാരത് ട്രെയിനുകളുടെ ഏറ്റവും ദൈർഘ്യമേറിയ സർവീസ് ആരംഭിക്കുന്നു.

ഡല്‍ഹിയില്‍ നിന്ന് പാറ്റ്നയിലേക്കാണ് ഏറ്റവും ദൈർഘ്യമേറിയ വന്ദേ ഭാരത് സർവീസ് ആരംഭിക്കുന്നത്. 994 കിലോമീറ്റർ ദൈർഘ്യമുണ്ടെങ്കിലും വന്ദേ ഭാരതിന്റെ സീറ്റിങ് ട്രെയിനാണ് ഇവിടെ സർവീസിനെത്തിയിരിക്കുന്നത്. സ്ലീപ്പർ വന്ദേ ഭാരത് കോച്ചുകള്‍ വൈകാതെ എത്തുമെന്നാണ് റിപ്പോർട്ട്.

ദീപാവലിയും മറ്റ് ഉത്സവങ്ങളും പ്രമാണിച്ച്‌ ട്രെയിൻ യാത്രക്കാരുടെ എണ്ണം ഉയർന്നതോടെയാണ് ഡല്‍ഹിയില്‍ നിന്ന് പാറ്റ്നയിലേക്ക് വന്ദേ ഭാരത് ട്രെയിൻ സർവീസ് ഏർപ്പെടുത്തിയത്.

994 കിലോമീറ്റർ ദൈർഘ്യമുള്ള ഈ റൂട്ടില്‍ 11.5 മണിക്കൂർ കൊണ്ട് ഓടിയെത്താൻ സാധിക്കുമെന്നാണ് റെയില്‍വേ അറിയിച്ചിരിക്കുന്നത്. എട്ട് ട്രിപ്പുകളാണ് ഈ സീസണില്‍ നടത്തുകയെന്നാണ് റിപ്പോർട്ട്. ഈ റൂട്ടില്‍ എ.സി. ചെയർകാറിന് 2575 രൂപയും എക്സിക്യൂട്ടീവിന് 4655 രൂപയുമാണ് യാത്ര നിരക്ക്.

2019 ഫെബ്രുവരി 15-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ന്യൂഡല്‍ഹി-വാരണാസി പാതയില്‍ ഓടിയിരുന്ന വന്ദേ ഭാരതായിരുന്നു ഇതുവരെയുണ്ടായിരുന്നതില്‍ ഏറ്റവും ദൈർഘ്യമേറിയ വന്ദേ ഭാരത് സർവീസ്.

771 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാതയില്‍ എട്ട് മണിക്കൂറായിരുന്നു യാത്ര സമയം. ശതാബ്ദി ട്രെയിനുകള്‍ സർവീസ് നടത്തിയിരുന്ന റൂട്ടുകളിലേക്കാണ് നിലവില്‍ വന്ദേ ഭാരത് ട്രെയിനുകള്‍ സർവീസ് നടത്തുന്നത്.

നിലവില്‍ സീറ്റുകള്‍ മാത്രമായാണ് ഈ ട്രെയിനുകള്‍ എത്തുന്നതെങ്കില്‍ വൈകാതെ സ്ലീപ്പർ കോച്ചുകളും എത്തും.

X
Top