2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയംഎഫ്ടിഎ: രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ച നടത്തുമെന്ന് ഗോയല്‍യുഎസ് താരിഫ്: ഇന്ത്യന്‍ നിബന്ധനകള്‍ അംഗീകരിച്ച് ചൈനീസ് കമ്പനികള്‍പ്രവചനങ്ങളെ കടത്തിവെട്ടി ചൈനയുടെ ജിഡിപി മുന്നേറ്റംഇന്ത്യയിൽ ‘കടന്നുകയറി’ ചൈനീസ് ഉൽപന്നങ്ങൾ; വ്യാപാരക്കമ്മി 100 ബില്യനു തൊട്ടടുത്ത്

2023 ആദ്യ പകുതിയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ 17,000 ജോലികള്‍ കുറച്ചു

ന്യൂഡല്‍ഹി: ജീവനക്കാരെ പിരിച്ചുവിടുന്നത് സ്റ്റാര്‍ട്ടപ്പുകള്‍ തുടരുന്നു. കടുത്ത ഫണ്ടിംഗ് പ്രതിസന്ധിയാണ് കാരണം. വര്‍ക്ക്‌ഫോഴ്‌സ് ആന്‍ഡ് സ്‌കില്ലിംഗ് സൊല്യൂഷന്‍സ് സ്ഥാപനമായ സിഐഇഎല്‍ എച്ച്ആറിന്റെ കണക്കുകള്‍ പ്രകാരം, 70 ലധികം സ്റ്റാര്‍ട്ടപ്പുകള്‍ 2023 ആദ്യ പകുതിയില്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ കുറയ്ക്കാന്‍ നിര്‍ബന്ധിതരായി.

ഇത്, 17,000 ത്തിലധികം ജീവനക്കാരെ ബാധിച്ചു. ആറ് എഡ്‌ടെക്ക് സ്ഥാപനങ്ങള്‍ തുടങ്ങിയ പിരിച്ചുവിടല്‍ വ്യവസായത്തിലുടനീളം പ്രതിഫലിക്കുകയായിരുന്നു.
വന്‍കിട കമ്പനികള്‍, പലചരക്ക് കടകള്‍, ഫാര്‍മസി, ബേബി കെയര്‍, പേഴ്‌സണല്‍ കെയര്‍ എന്നിവയുള്‍പ്പെടെ ഇ-കൊമേഴ്‌സില്‍ മൊത്തം 17 സ്റ്റാര്‍ട്ടപ്പുകള്‍ ജീവനക്കാരെ പിരിച്ചുവിട്ടവയില്‍ പെടുന്നു.

ബിസിനസ്-ടു-ബിസിനസ് (ബി 2 ബി) ഇ-കൊമേഴ് സ് സ്ഥാപനങ്ങളിലെ ജീവനക്കാരും സമാന വെല്ലുവിളികള്‍ നേരിടുന്നുണ്ട്. ഫിന്‍ടെക്കില്‍ 11 സ്റ്റാര്‍ട്ടപ്പുകളാണ് ജീവനക്കാരെ പിരിച്ചുവിട്ടത്. എപിഐ ബാങ്കിംഗ് ഉല്‍പ്പന്നങ്ങള്‍, ബ്രോക്കറേജ്, മ്യൂച്വല്‍ ഫണ്ടുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍, ഇന്‍ഷുറന്‍സ്, പേയ്‌മെന്റ് സൊല്യൂഷനുകള്‍ എന്നിവയുള്‍പ്പെടെയുള്ള സ്ഥാപനങ്ങളാണിത്.

ഫുഡ്‌ടെക്, ഹെല്‍ത്ത്‌ടെക്, ലോജിസ്റ്റിക് സേവനങ്ങള്‍ എന്നിവയും പ്രതിസന്ധി നേരിടുന്നു. സാസ് വ്യവസായത്തില്‍ 11 സ്റ്റാര്‍ട്ടപ്പുകളും ജീവനക്കാര്‍ക്ക് നോട്ടീസ് നല്‍കി.

X
Top