Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

രൂപയില്‍ വ്യാപാരം; ചര്‍ച്ച നിര്‍ത്തിവച്ച് ഇന്ത്യയും റഷ്യയും

ന്യൂഡല്‍ഹി: വ്യാപാരം രൂപയില്‍ തീര്‍ക്കാനായി നടത്തുന്ന ചര്‍ച്ചകള്‍ ഇന്ത്യയും റഷ്യയും നിര്‍ത്തി.ഇത് സംബന്ധിച്ച് സമവായത്തിലെത്താന്‍ ഇരു രാഷ്ട്രങ്ങള്‍ക്കുമായില്ലെന്ന് ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.രൂപയുടെ സമാഹരണം ‘അഭികാമ്യമല്ല’ എന്ന് റഷ്യ കരുതുന്നു.

ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര വിടവ് റഷ്യയ്ക്ക് അനുകൂലമാണ്. അതുകൊണ്ടുതന്നെ പ്രതിവര്‍ഷം 40 ബില്യണ്‍ ഡോളറിലധികം രൂപ മോസ്‌ക്കോയ്ക്ക് മിച്ചം വരും. രൂപ പൂര്‍ണ്ണമായും കണ്‍വേര്‍ട്ടബിളല്ലാത്തതും ആഗോളകയറ്റുമതിയില്‍ ഇന്ത്യയുടെ വിഹിതം 2 ശതമാനം മാത്രമായതും രൂപ കൈവശം വയ്‌ക്കേണ്ടതിന്റെ ആവശ്യകത കുറയ്ക്കുന്നു.

റഷ്യയില്‍ നിന്ന് വിലകുറഞ്ഞ എണ്ണയും കല്ക്കരിയും വാങ്ങുന്ന ഇന്ത്യന് ഇറക്കുമതിക്കാര്ക്ക് തീരുമാനം തിരിച്ചടിയാകും.രൂപയിലുള്ള ഇടപാട് വഴി കറന്‍സി പരിവര്‍ത്തന ചെലവ് കുറയ്ക്കാമെന്ന് അവര്‍ കരുതിയിരുന്നു.

X
Top