Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ എത്തുന്നു

ടുവില്‍ ട്രാക്കില്‍ വേഗത്തിന്റെ പര്യയമാകാന്‍ ബുള്ളറ്റ് ട്രെയിനുകള്‍ എത്തുന്നു. നീണ്ട കാത്തിരിപ്പുകള്‍ക്കൊടുവില്‍ രാജ്യത്ത് ബുള്ളറ്റ് ട്രെയിന്‍ പ്രോജക്ട് വീണ്ടും ചര്‍ച്ചയാകുന്നു.

മഹാരാഷ്ട്രയില്‍ എന്‍ഡിഎ മിന്നും വിജയം കൈവരിച്ചതോടെയാണ്, അതിവേഗ ട്രെയിനുകള്‍ ആഭ്യന്തരമായി നിര്‍മ്മിക്കാനുള്ള പദ്ധതികള്‍ക്ക് വീണ്ടും ഊര്‍ജം കൈവന്നിരിക്കുന്നത്. രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സംരംഭം ത്വരിതപ്പെടുത്താനാണ് ഇന്ത്യന്‍ റെയില്‍വേ ലക്ഷ്യമിടുന്നതെന്നു റിപ്പോര്‍ട്ടുകള്‍ കൂട്ടിച്ചേര്‍ക്കുന്നു.

നിലവിലെ വന്ദേ ഭാരത് പ്ലാറ്റ്ഫോം ഉപയോഗിച്ചാകും പദ്ധതി വികസിപ്പിക്കുക. ഏറ്റവും പുതിയ ഓട്ടോമാറ്റിക് ട്രെയിന്‍ സംരക്ഷണ സാങ്കേതികവിദ്യയായ കവച്ച് 5.0 സമന്വയിപ്പിക്കുന്ന വിപുലമായ സിഗ്‌നലിംഗ് സംവിധാനങ്ങള്‍ പ്രോജക്ടിനായി ഉപയോഗപ്പെടുത്തും.

മഹാരാഷ്ട്രയിലെ പുതിയ എന്‍ഡിഎ സര്‍ക്കാരിനു ശേഷം ബുള്ളറ്റ് ട്രെയിന്‍ ഇടനാഴിയുടെ ജോലികള്‍ വേഗത്തിലായെന്നു റിപ്പോര്‍ട്ടുകളുണ്ട്.

പ്രോജക്ടിനായുള്ള മുഴുവന്‍ സ്ഥലമെടുപ്പും പൂര്‍ത്തിയായിട്ടുണ്ട്. 320 കിലോമീറ്ററിലധികം ഭൗതിക അടിസ്ഥാന സൗകര്യങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞെന്നും പദ്ധതിയുടെ ഭാഗമായി ചില ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

മുംബൈ- അഹമ്മദാബാദ് ഹൈ- സ്പീഡ് റെയില്‍ (എംഎഎച്ച്എസ്ആര്‍) പദ്ധതി ഭാവിയിലെ വിപുലീകരണത്തിനുള്ള അടിത്തറയായി പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

മണിക്കൂറില്‍ 280 കിലോമീറ്റര്‍ (കിലോമീറ്റര്‍) വേഗം കൈവരിക്കാന്‍ പ്രസുതുത ബുള്ളറ്റ് ട്രെയിനുകള്‍ക്കു സാധിക്കും. ശരാശരി 250 കിലോമറ്റാറാകും പ്രവര്‍ത്തന വേഗം.

അതേസമയം, സസ്പെന്‍ഷന്‍ സംവിധാനങ്ങളില്‍ വര്‍ധിച്ച മെച്ചപ്പെടുത്തലുകള്‍ ഉണ്ടായിരുന്നിട്ടും, പവര്‍ ട്രെയിനുകളും ട്രെയിന്‍ ബോഡികളും പോലുള്ള പ്രധാന ഘടകങ്ങള്‍ വികസിപ്പിക്കുന്നതിന് ഏകദേശം മൂന്ന് വര്‍ഷമെടുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

ജാപ്പനീസ് സഹകരണം നിലനിര്‍ത്തി പദ്ധതി ലക്ഷ്യം കൈവരിക്കാനാണ് ശ്രമം. ആധുനിക ട്രെയിനുകള്‍ക്കുള്ള വിതരണ ഇടപാടിനായി ജപ്പാന്‍ കമ്പനികളുമായി ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

വടക്ക്, തെക്ക്, കിഴക്ക് ഇന്ത്യയിലുടനീളമുള്ള ബുള്ളറ്റ് ട്രെയിന്‍ ഇടനാഴികളുടെ സാധ്യതാ പഠനങ്ങള്‍ പര്യവേക്ഷണം ചെയ്യുന്നതിനുള്ള പദ്ധതികള്‍ ബിജെപി പ്രകടനപത്രികയില്‍ വിശദീകരിച്ചിരുന്നു.

ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, എംഎഎച്ച്എസ്ആര്‍ ഇടനാഴിയുടെ സിവില്‍ ജോലികള്‍ 50 ശതമാനം പൂര്‍ത്തിയായിട്ടുണ്ട്.

മണിക്കൂറില്‍ 280 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ ശേഷിയുള്ള ബുള്ളറ്റ് ട്രെയിനുകള്‍ നിര്‍മ്മിക്കാന്‍ റെയില്‍വേ ബോര്‍ഡ് ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഓരോ കോച്ചിനും 27.86 കോടി രൂപ വിലവരുമെന്നാണ് നിഗമനം.

അങ്ങനെയെങ്കില്‍ ഒരു ട്രെയിനിന് ഏകദേശം 866.87 കോടി രൂപ വിലവരും. ഡിസൈന്‍, വികസനം, ടൂളിംഗ്, ടെസ്റ്റിംഗ്, അനുബന്ധ സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടെയാണ് ഈ ചെലവ്.

X
Top