രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

രാജ്യത്തെ പണപ്പെരുപ്പം സ്ഥിരത കൈവരിക്കുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡൽഹി: രാജ്യത്തെ പണപ്പെരുപ്പം സ്ഥിരത കൈവരിക്കുമെന്ന് പ്രതീക്ഷ. 4.3 ശതമാനത്തിനും 4.7 ശതമാനത്തിനുമിടയിലായിരിക്കും പണപ്പെരുപ്പമെന്ന് പിഎല്‍ ക്യാപിറ്റലിന്റെ റിപ്പോര്‍ട്ട് പറയുന്നു. 2026 സാമ്പത്തിക വര്‍ഷത്തില്‍ കാര്‍ഷിക ഉല്‍പാദനം ഉയരും. ഇതോടെ ഭക്ഷ്യവിലയില്‍ ഇടിവുണ്ടാവുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഒപ്പം സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ പണപ്പെരുപ്പം ആര്‍ബിഐയുടെ 4 ശതമാനമെന്ന ലക്ഷ്യനിരക്കിനോട് അടുക്കുമെന്നാണ് പ്രതീക്ഷ. റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറയ്ക്കാനുള്ള സാധ്യതയാണ് ഇത് സൂചിപ്പിക്കുന്നത്.

ഫെബ്രുവരിയില്‍ റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറയ്ക്കുമെന്നാണ് പ്രതീക്ഷ. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ മൊത്തം 50 ബേസിസ് പോയിന്റിന്റെ് കുറവ് വരുമെന്നും വിലയിരുത്തുന്നു. ഇത് സാമ്പത്തിക സ്ഥിരതയ്ക്ക് പിന്തുണയാവും. പണപ്പെരുപ്പം 2നും 6 ശതമാനത്തിനും ഇടയില്‍ നിലനിര്‍ത്തുകയാണ് ആര്‍ബിഐയുടെ ലക്ഷ്യം.

കാലാവസ്ഥ വ്യതിയാന വെല്ലുവിളികളാണ് മുന്‍ വര്‍ഷം ഉല്‍പ്പാദന കുറവിന് വഴിവച്ചത്. ഇത് ഭക്ഷ്യ വിലക്കയറ്റത്തിലേക്ക് നയിച്ചു. പിന്നാലെ പണപ്പെരുപ്പ സമ്മര്‍ദ്ദവും ഉയരുകയായിരുന്നു.

X
Top