2035-ഓടെ രാജ്യത്തെ വൈദ്യുതിയുടെ ഭൂരിഭാഗവും ഇലക്‌ട്രിക് വാഹനങ്ങൾക്കായി ഉപയോഗപ്പെടുത്തേണ്ടി വന്നേക്കുംആരോഗ്യ ഇൻഷുറൻസ്: നിരക്ക് മാറ്റം ശിപാർശ ചെയ്ത് മന്ത്രിതല സമിതിഏതാനും ആഢംബര വസ്തുക്കളുടെ ജിഎസ്ടി നിരക്ക് വർധിപ്പിക്കാൻ തീരുമാനംവാഹനങ്ങള്‍ക്കുള്ള സിഎൻജിയുടെ വില ആറ് രൂപ വരെ വർധിച്ചേക്കുംഇനിയും നിങ്ങൾ ഫിനാൻഷ്യൽ പ്ലാനിങ് തുടങ്ങിയില്ലേ?

റെക്കോര്‍ഡ് അറ്റാദായം റിപ്പോര്‍ട്ട് ചെയ്ത് ഇന്‍ഡിഗോ പാരന്റിംഗ് കമ്പനി

ന്യൂഡെല് ഹി:  പ്രവര്ത്തന മികവും അനുകൂലമായ വിപണി സാഹചര്യങ്ങളും ഒത്തുചേര്‍ന്നപ്പോള്‍ഇന്റര് ഗ്ലോബ് ഏവിയേഷന് ജൂണില് അവസാനിച്ച പാദത്തില്‍ 3,090.6 കോടി രൂപയുടെ റെക്കോര് ഡ് അറ്റാദായം റിപ്പോര്‍്ട്ട് ചെയ്തു. രാജ്യത്തെ ഏറ്റവും വലിയ എയര്‍ലൈനായ ഇന്‍ഡിഗോയുടെ പാരന്റിംഗ് കമ്പനി 17160.9 കോടി രൂപയുടെ വരുമാനമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതും റെക്കോര്‍ഡാണ്.

മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ 1064.3 കോടി രൂപയുടെ നഷ്ടമായിരുന്നു കമ്പനി നേരിട്ടത്. ഇന്ധന ചെവ് 12.7 ശതമാനം കുറച്ച് 5228.1 കോടി രൂപയായപ്പോള്‍ മൊത്തം ചെലവ് 14070.1 കോടി രൂപയായി കുറഞ്ഞു. ജൂണ്‍പാദത്തിന്റെ അവസാനത്തില്‍ 316 വിമാനങ്ങളാണ് കമ്പനിയ്ക്കുള്ളത്.

27000 കോടി രൂപയുടെ കാഷ് ബാലന്‍സില്‍ 15691.1 കോടി രൂപ ഫ്രീ കാഷും 11709 കോടി രൂപ റെസ്ട്രിക്ടഡ് കാഷുമാണ്. കമ്പനി ഓഹരി നിലവില്‍ 2565.75 രൂപയിലാണുള്ളത്. വിപണി കനത്ത ഇടിവ് നേരിട്ടെങ്കിലും ഓഹരി മാറ്റമില്ലാതെ തുടര്‍ന്നു.

X
Top