വ്യവസായ സംരംഭങ്ങൾക്ക് ഇനി പഞ്ചായത്തിന്റെ ലൈസൻസ് വേണ്ടരാജ്യത്ത് വികസനം അതിവേഗമെന്ന് ഗോയല്‍നിക്ഷേപ സംഗമത്തിനു മുൻപേ വ്യവസായ സൗഹൃദ നിർദേശങ്ങളെല്ലാം നടപ്പാക്കി കേരളംഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിക്ക് 6 വിദേശ രാജ്യങ്ങളുടെ പങ്കാളിത്തംഇൻവെസ്റ്റ് കേരള ഉച്ചകോടിക്ക് കൊച്ചിയിൽ തുടക്കം

ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടി ഇന്നും നാളെയും കൊച്ചിയിൽ

കൊച്ചി: വ്യവസായ കേരളത്തിന്റെ ഭാവി നിർണയിക്കുന്ന രണ്ടു ദിവസത്തെ ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിയ്ക്ക് (ഐകെജിഎസ്) ഇന്ന് തിരി തെളിയും. കൊച്ചിയിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന ഉച്ചകോടിയില്‍ കേന്ദ്ര-സംസ്ഥാന മന്ത്രിമാരും വിദേശരാജ്യങ്ങളിലെ പ്രതിനിധികളും പങ്കെടുക്കും.

ലുലു ബോള്‍ഗാട്ടി ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററിലാണ് ഉച്ചകോടി അരങ്ങേറുക. സംസ്ഥാനത്തിന്റെ വ്യവസായ വളർച്ചയ്ക്കു മുൻഗണ നൽകുന്ന വിവിധ മേഖലകളിലെ സാധ്യതകളന്വേഷിച്ച് വിദേശ പ്രതിനിധികളടക്കം 3000 പേർ പങ്കെടുക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ആഗോള തലത്തിലെ ബിസിനസ് അവസരങ്ങൾക്കൊപ്പം മുന്നേറുന്നതിനുള്ള കേരളത്തിന്റെ സാധ്യതകളെ വിവിധ മേഖലകളിൽ നിന്നുള്ളവർക്ക് അടുത്തറിയാൻ അവസരമൊരുക്കുന്നതായിരിക്കും ഉച്ചകോടിയെന്ന് അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്തെ സംരംഭകത്വ സാധ്യതകൾ ഊട്ടിയുറപ്പിക്കുന്നതിനൊപ്പം അടിസ്ഥാന സൗകര്യങ്ങൾ, റോബോട്ടിക്–ഡാറ്റ അനലിറ്റിക്കൽ ടൂളുകളുടെ നിർമാണം, ഭാവി ജോലികൾക്കാവശ്യമായ വൈദഗ്ധ്യ വികസനം, ഒരോ മേഖലയ്ക്കും അനുയോജ്യമായ ഇക്കോസിസ്റ്റം, ഇഎസ്ജിക്ക് നൽകുന്ന മുൻഗണന, എല്ലാത്തിലുമുപരി കേരള ബ്രാന്‍ഡിനുള്ള മുൻഗണന ഇവയൊക്കെയാണ് ഉച്ചകോടിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ടെക്നേളജി മേഖലകൾക്ക് നൽകുന്ന മുൻഗണനയ്ക്ക് പുറമെ ബയോടെക്നോളജി, ലൈഫ് സയൻസ് ഡിസൈൻ, ഇവി, ഇലക്ട്രോണിക് സിസ്റ്റംസ് ഡിസൈനും നിർമാണവും, ഫുഡ് ടെക്നോളജി, ഗ്രാഫിൻ, മൂല്യവർധിത റബർ, ഹൈടെക് ഫാമിങ്–ഫുഡ് ടെക്നോളജി, ലോജിസ്റ്റിക്സ്, മാരിടൈംം, മെഡിക്കൽ ഉപകരണങ്ങൾ,നാനോ ടെക്നോളജി –ഫാർമസ്യൂട്ടിക്കൽ, റീസൈക്കിളിങ്, മാലിന്യ നിർമാർജനം, റീടെയ്ൽ, റിന്യൂവബിൾ എനർജി, ടൂറിസം തുടങ്ങിയ വിവിധ മേഖലകളെ കുറിച്ചുള്ള 30 ഓളം സെഷനുകളാണുള്ളത്.

കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി(ഓണ്‍ലൈന്‍), വാണിജ്യമന്ത്രി പീയൂഷ് ഗോയല്‍, നൈപുണ്യ വികസന മന്ത്രി ജയന്ത് ചൗധരി എന്നിവരും സംസാരിക്കും.

X
Top