വ്യവസായ സംരംഭങ്ങൾക്ക് ഇനി പഞ്ചായത്തിന്റെ ലൈസൻസ് വേണ്ടരാജ്യത്ത് വികസനം അതിവേഗമെന്ന് ഗോയല്‍നിക്ഷേപ സംഗമത്തിനു മുൻപേ വ്യവസായ സൗഹൃദ നിർദേശങ്ങളെല്ലാം നടപ്പാക്കി കേരളംഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിക്ക് 6 വിദേശ രാജ്യങ്ങളുടെ പങ്കാളിത്തംഇൻവെസ്റ്റ് കേരള ഉച്ചകോടിക്ക് കൊച്ചിയിൽ തുടക്കം

ഇൻവെസ്റ്റ് കേരള: തുടർ നടപടിക്ക് സംവിധാനം

കൊച്ചി: നാളെ ആരംഭിക്കുന്ന ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിയില്‍ ഒപ്പുവയ്‌ക്കുന്ന ധാരണാപത്രങ്ങളും താല്പര്യപത്രങ്ങളും യാഥാർത്ഥ്യമാക്കാനുള്ള തുടർനടപടികള്‍ക്ക് പ്രത്യേ ക സംവിധാനം ഒരുക്കുമെന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു.

യാഥാർത്ഥ്യമാക്കാവുന്ന പദ്ധതികളിലാണ് സർക്കാർ താല്പര്യമെടുക്കുക. എത്ര തുകയുടെ നിക്ഷേപം ലഭിക്കുമെന്ന് മുൻകൂട്ടി പ്രഖ്യാപിക്കില്ല. ഉറപ്പുള്ള നിക്ഷേപം ഉച്ചകോടിക്ക് ശേഷം പ്രഖ്യാപിക്കും.

സർക്കാരിന്റെ 10 വകുപ്പുകളുടെ പദ്ധതികള്‍ ഉച്ചകോടിയില്‍ അവതരിപ്പിക്കും. പൊതു സ്വകാര്യ മേഖലാ പങ്കാളിത്തം വഴി നടപ്പാക്കാവുന്ന പദ്ധതികളാണ് അവതരിപ്പിക്കുക. ഫ്രാൻസ്, മലേഷ്യ എന്നിവിടങ്ങളിലെ പ്രതിനിധികള്‍ക്കായി ബി.ടു ബി യോഗങ്ങളും ഒരുക്കിയിട്ടുണ്ട്. മുൻഗണന നല്‍കുന്ന മേഖലകളിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രദർശനങ്ങളും ഒരുക്കിയിട്ടുണ്ട്.

ചുമതല നോഡല്‍ ഓഫീസ‍ർമാർക്ക്
തിരഞ്ഞെടുത്ത 22 മുൻഗണനാ മേഖലകളെയാണ് നിക്ഷേപത്തിനായി ഉച്ചകോടിയില്‍ അവതരിപ്പിക്കുന്നത്. ധാരണാപത്രങ്ങളുടെയും താല്പര്യപത്രങ്ങളുടെയും അടിസ്ഥാനത്തില്‍ ഉച്ചകോടിക്ക് ശേഷം ഇവയെ നാലോ അഞ്ചോ ആയി തിരിക്കും.

ഓരോന്നിനും തുടർനടപടിക്ക് നോഡല്‍ ഓഫീസർമാരെ ചുമതലപ്പെടുത്തും. പദ്ധതി യാഥാർത്ഥ്യമാക്കുന്നതിനുള്ള നടപടി നോഡല്‍ ഓഫീസർമാരുടെ നേതൃത്വത്തില്‍ നടത്തും.

ഉച്ചകോടിയുമായി സഹകരിക്കുമെന്ന പ്രതിപക്ഷ നിലപാട് സ്വാഗതാർഹമാണ്. ഒന്നിച്ചുനിന്നാല്‍ അവസരങ്ങള്‍ വിനിയോഗിക്കാൻ കഴിയും. മാറുന്ന കേരളത്തില്‍ ഒന്നിച്ചുനില്‍ക്കുക പ്രധാനമാണ്.

ഇന്ത്യയിലേയ്‌ക്ക് വരുമെന്ന് പ്രഖ്യാപിച്ച അമേരിക്കയിലെ വൈദ്യുത വാഹന നിർമ്മാതാക്കളായ ടെസ്‌ലയുമായി 2022ല്‍ ദുബായില്‍ വച്ച്‌ ചർച്ച നടത്തിയിരുന്നു. വീണ്ടും ചർച്ച നടത്താൻ തയ്യാറാണ്
പി. രാജീവ്
വ്യവസായമന്ത്രി

X
Top