കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

2,500 കോടിയുടെ കടം സമാഹരിച്ച് ഇന്ത്യൻ ഓയിൽ

ഡൽഹി: രാജ്യത്തെ മുൻനിര എണ്ണ സ്ഥാപനമായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി) നോൺ-കൺവേർട്ടിബിൾ ഡിബഞ്ചറുകളിലൂടെ (എൻസിഡി) 2,500 കോടി രൂപയുടെ കടം സമാഹരിച്ചതായി കമ്പനിയുടെ ഡയറക്ടറായ (ധനകാര്യം) സന്ദീപ് ഗുപ്ത വെള്ളിയാഴ്ച പറഞ്ഞു. സർക്കാർ ബോണ്ടുകളേക്കാൾ കുറഞ്ഞ പലിശ നിരക്കിലാണ് കമ്പനി കടം സമാഹരിച്ചത്.

ഇന്ത്യൻ ഓയിൽ 7.14 ശതമാനം വാർഷിക കൂപ്പണിൽ 5 വർഷത്തെ സുരക്ഷിതമല്ലാത്ത എൻസിഡികളുടെ ഇഷ്യുവഴിയാണ് കടം സമാഹരണം നടത്തിയതെന്ന് അദ്ദേഹം പിടിഐയോട് പറഞ്ഞു. ഈ കൂപ്പൺ നിരക്ക് സമാനമായ മെച്യൂരിറ്റിക്ക് ഗവണ്മെന്റ് സെക്യൂരിറ്റീസ് നൽകുന്ന വാർഷിക നിരക്കിനേക്കാൾ കുറവാണ്.

ഈ എൻസിഡികൾക്ക് ക്രിസിൽ എഎഎ റേറ്റ് നൽകിയിട്ടുണ്ട്. ഇതിൽ നിന്നുള്ള വരുമാനം മൂലധനച്ചെലവ് ഉൾപ്പെടെയുള്ള പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ കമ്പനി പദ്ധതിയിടുന്നു. ഇഷ്യൂവിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. റിട്ടയർമെന്റ് ഫണ്ടുകളും ബാങ്കുകളും ഉൾപ്പെടുന്ന നിക്ഷേപകർ അടിസ്ഥാന ഇഷ്യൂ വലുപ്പത്തിന്റെ 8 മടങ്ങ് അധികമായി സബ്‌സ്‌ക്രൈബ് ചെയ്തു.

സെപ്റ്റംബർ ആറിന് നിക്ഷേപകർക്ക് ബോണ്ടുകൾ അനുവദിക്കുമെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അറിയിച്ചു. ഐഒസി മുമ്പ് ഫെബ്രുവരിയിൽ 6.14 ശതമാനം കൂപ്പൺ നിരക്കിൽ ബോണ്ട് ഇഷ്യു വഴി 1,500 കോടി രൂപ സമാഹരിച്ചിരുന്നു.

X
Top