
മുംബൈ: വിൽപ്പന ഇരട്ടിയാക്കാൻ കമ്പനിയുടെ സജീവ ഫാർമസ്യൂട്ടിക്കൽ ചേരുവകളും (എപിഐ) സ്പെഷ്യാലിറ്റി കെമിക്കൽസ് പോർട്ട്ഫോളിയോകളും വൈവിധ്യവത്കരിക്കുന്നതായി പ്രഖ്യാപിച്ച് ഐഒഎൽ കെമിക്കൽസ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ്. കൂടാതെ പടിഞ്ഞാറൻ ഇന്ത്യയിൽ പ്ലാന്റ് സ്ഥാപിക്കുന്നതിനായി 300 കോടി രൂപയുടെ നിക്ഷേപം നടത്താനും കമ്പനി ഉദ്ദേശിക്കുന്നു.
ലുധിയാന ആസ്ഥാനമായുള്ള കമ്പനി അതിന്റെ മൊത്ത വരുമാനത്തിന്റെ ഏകദേശം 30 ശതമാനം ഉത്പാദിപ്പിക്കുന്നത് എപിഐ ഇബുപ്രോഫെനിൽ നിന്നാണ്. വേദന ചികിൽസിക്കാൻ ഉപയോഗിക്കുന്ന മരുന്നാണ് ഇബുപ്രോഫെൻ. എന്നാൽ അടുത്ത കാലത്തായുള്ള ഐബുപ്രോഫെൻ വിലയിലെ കുത്തനെയുള്ള ഇടിവ് ഐഒഎല്ലിന്റെ മാർജിനുകളെ ദോഷകരമായി ബാധിച്ചു.
പോർട്ട്‌ഫോളിയോ വിപുലീകരണത്തിന്റെ ഭാഗമായി ഒരു കിലോയ്ക്ക് 10 ഡോളർ വിലയുള്ള പാരസെറ്റമോൾ, മെറ്റ്‌ഫോർമിൻ, ഫെനോഫൈബ്രേറ്റ് (കൊളസ്‌ട്രോൾ കുറയ്ക്കൽ) പോലുള്ള പ്രത്യേക തന്മാത്രകൾ പുറത്തിറക്കാനാണ് എപിഐ നിർമ്മാതാവ് ലക്ഷ്യമിടുന്നതെന്ന് ഐഒഎൽ എക്‌സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ സഞ്ജയ് ചതുർവേദി പറഞ്ഞു.
നോൺ-ഇബുപ്രോഫെൻ ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായി സ്പെഷ്യാലിറ്റി കെമിക്കൽസും ചില ഫാർമ ഇന്റർമീഡിയറ്റുകളും ഉൽപ്പാദിപ്പിക്കുന്നതിനായി 300 കോടി മുതൽ മുടക്കിൽ ഒരു പുതിയ പ്ലാന്റ് സ്ഥാപിക്കാൻ കമ്പനി പദ്ധതിയിടുന്നതായും. 18 മാസത്തിനുള്ളിൽ ഈ പദ്ധതി പൂർത്തിയാക്കാക്കുമെന്നും ചതുർവേദി പറഞ്ഞു
യുഎസും യൂറോപ്പും പോലുള്ള നിയന്ത്രിത വിപണികളിൽ എപിഐകൾ വിൽക്കാൻ 4-5 ഡ്രഗ് മാസ്റ്റർ ഫയലുകൾ (ഡിഎംഎഫ്) ഫയൽ ചെയ്യാനും കമ്പനി ലക്ഷ്യമിടുന്നു.