രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

സര്‍ക്കാര്‍ ഓഹരി വിറ്റഴിക്കുന്നു, താഴ്ച വരിച്ച് ഐആര്‍സിടി ഓഹരി

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്റ് ടൂറിസം കോര്‍പറേഷന്‍ ലിമിറ്റഡ് (ഐആര്‍സിടിസി) ഓഹരി വ്യാഴാഴ്ച 6.50 ശതമാനം താഴ്ന്ന് 687.15 രൂപയില്‍ ക്ലോസ് ചെയ്തു. സര്‍ക്കാര്‍ തങ്ങളുടെ 5 ശതമാനം ഓഹരികള്‍ വിറ്റഴിക്കാന്‍ ആരംഭിച്ചതാണ് ഓഹരിയെ തളര്‍ത്തിയത്. 680 രൂപ ഫ്ലോര്‍ പ്രൈസില്‍ ഓഫര്‍ ഫോര്‍ സെയ്ല്‍ വഴിയാണ് സര്‍ക്കാര്‍ 5 ശതമാനം ഓഹരികള്‍ വിറ്റഴിക്കുന്നത്.

അടിസ്ഥാന ഇഷ്യൂ സൈസ് 2 കോടി എണ്ണം അഥവാ 2.5 ശതമാനം ഓഹരികളാണ്.മറ്റൊരു 2.5 ശതമാനം ഓവര്‍-സബ്‌സ്‌ക്രിപ്ഷന്‍ നിലനിര്‍ത്താനുള്ള ഓപ്ഷനുമുണ്ട്. മൊത്തം
ഇഷ്യു വലുപ്പം 4 കോടി വരെ അല്ലെങ്കില്‍ 5 ശതമാനം ഓഹരികള്‍.

കഴിഞ്ഞ ആറ് മാസമായി കണ്‍സോളിഡേഷനിലായിരുന്ന ഓഹരിയാണ് ഐആര്‍സിടിസി. ഒരു വര്‍ഷത്തില്‍ 15 ശതമാനത്തിന്റെ നെഗറ്റീവ് ആദായമാണ് നല്‍കിയത്. 57,788 കോടി രൂപയാണ് വിപണി മൂല്യം.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ 1:5 അനുപാതത്തില്‍ വിഭജനത്തിന് വിധേയമായി.

X
Top