രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

അറ്റാദായം 17.58 ശതമാനം ഉയര്‍ത്തി ഐടിസി, വരുമാനം 7 ശതമാനം ഇടിഞ്ഞു

ന്യൂഡല്‍ഹി: പ്രമുഖ എഫ്എംസിജി കമ്പനിയായ ഐടിസി ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 4902.74 കോടി രൂപയാണ് സ്റ്റാന്റലോണ്‍ അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 17.58 ശതമാനം അധികം.

വരുമാനം അതേസമയം 7.2 ശതമാനം ഇടിവ് നേരിട്ട് 18320.16 കോടി രൂപയിലെത്തി. അറ്റാദായം പ്രതീക്ഷിച്ച തോതിലാണെങ്കിലും വരുമാനം പ്രതീക്ഷിച്ച തോതിലായില്ല. ബ്രോക്കറേജുകളില്‍ നടത്തിയ പോള്‍ പ്രകാരം യഥാക്രമം 4838.8 കോടി രൂപയും 17326 കോടി രൂപയുമായിരുന്നു കണക്കുകൂട്ടിയ അറ്റാദായവും വരുമാനവും.

ഇബിറ്റ 10.7 ശതമാനമുയര്‍ന്ന് 6250.1 കോടി രൂപയായപ്പോള്‍ ഇബിറ്റ മാര്‍ജിന്‍ 680 ബേസിസ് പോയിന്റുയര്‍ന്ന് 39.5 ശതമാനം. സ്റ്റേപ്പിള്‍സ്, ബിസ്‌കറ്റ്, നൂഡില്‍സ്, പാനീയങ്ങള്‍, പാല്‍, അഗര്‍ബത്തി, പ്രീമിയം സോപ്പുകള്‍ എന്നിവയുടെ പിന്തുണയില്‍ എഫ്്എംസിജി ശക്തമായ വളര്‍ച്ചയാണ് കാഴ്ചവച്ചത്. വരുമാനം 16.1 ശതമാനം ഉയര്‍ന്ന് 5000 കോടി രൂപയാകുകയായിരുന്നു.

സിഗരറ്റ് സെഗ്മന്റ് 10.9 ശതമാനം ഉയര്‍ന്നപ്പോള്‍ ഹോട്ടല്‍ ബിസിനസില്‍ 8.1 ശതമാനത്തിന്റെ വളര്‍ച്ച ദൃശ്യമായി. 6 പുതിയ ഹോട്ടലുകള്‍ ചേര്‍ക്കാനും കമ്പനിയ്ക്ക് സാധിച്ചു.മാത്രമല്ല, ഓഗസ്റ്റ് 14 ന് ചേര്‍ന്ന കമ്പനി ഡയറക്ടര്‍ ബോര്‍ഡ് ഹോട്ടല്‍ ബിസിനസിന്റെ ഡീമെര്‍ജര്‍ അംഗീകരിച്ചിട്ടുണ്ട്.

X
Top