രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

സൊമാറ്റോയും ജിയോ ഫിനാന്‍ഷ്യലും എഫ്‌&ഒ വിഭാഗത്തില്‍ എത്തിയേക്കും

മുംബൈ: ഫ്യൂച്ചേഴ്‌സ്‌ ആന്റ്‌ ഓപ്‌ഷന്‍സ്‌ (എഫ്‌&ഒ ) വിഭാഗത്തില്‍ ഓഹരികള്‍ ഉള്‍പ്പെടുത്തുത്തുന്നതിനു സെബി നിര്‍ദേശിച്ച പുതിയ മാനദണ്‌ഡം അനുസരിച്ച്‌ 80 ഓഹരികള്‍ ഈ വിഭേഗത്തില്‍ എത്താന്‍ സാധ്യത.

സൊമാറ്റോ, ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ്‌, ഐആര്‍ഇഡിഎ, മാസഗോണ്‍ ഡോക്‌ ഷിപ്പ്‌ ബില്‍ഡേഴ്‌സ്‌, അദാനി, ഗ്രീന്‍ എനര്‍ജി, ഇര്‍കോണ്‍ തുടങ്ങിയ ഓഹരികള്‍ക്ക്‌ എഫ്‌&ഒ വിഭാഗത്തില്‍ പ്രവേശനം ലഭിച്ചേക്കും.

ഓഗസ്റ്റ്‌ 30ന്‌ പുറത്തിറക്കിയ സര്‍ക്കുലറിലാണ്‌ എഫ്‌&ഒ വിഭാഗത്തില്‍ ഓഹരികള്‍ ഉള്‍പ്പെടുത്തുന്നതിനും ഒഴിവാക്കുന്നതിനുമുള്ള മാനദണ്‌ഡങ്ങള്‍ സെബി പരിഷ്‌കരിച്ചത്‌. സര്‍ക്കുലര്‍ ഉടന്‍ പ്രാബല്യത്തില്‍ വന്നു. നിലവിലുള്ള ഓഹരികള്‍ക്ക്‌ മാനദണ്‌ഡങ്ങള്‍ പാലിക്കാന്‍ ആറ്‌ മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്‌.

സൊമാറ്റോയും ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസും പുതിയ മാനദണ്‌ഡ പ്രകാരം എഫ്‌&ഒ വിഭാഗത്തില്‍ എത്താനുള്ള സാധ്യത ഏറെയാണ്‌. അടുത്ത വര്‍ഷം ഈ ഓഹരികള്‍ക്ക്‌ നിഫ്‌റ്റിയില്‍ എത്തുന്നതിനുള്ള വഴി തുറക്കാനും എഫ്‌&ഒ പ്രവേശനം സഹായകമാകും.

യെസ്‌ ബാങ്ക്‌, വരുണ്‍ ബിവറേജസ്‌, എല്‍ഐസി, ബിഎസ്‌ഇ, അവന്യൂ സൂപ്പര്‍ മാര്‍ട്‌സ്‌, സിഡിഎസ്‌എല്‍, അദാനി ഗ്രീന്‍ എനര്‍ജി സൊല്യൂഷന്‍സ്‌, പേടിഎം, അദാനി ടോട്ടല്‍ ഗ്യാസ്‌, ബിഇഎംഎല്‍, ടാറ്റാ ടെക്‌നോളജീസ്‌, നൈക, സയന്റ്‌, ടാറ്റാ എല്‍ക്‌സി, ഐഐഎഫ്‌എല്‍ ഫിനാന്‍സ്‌ എന്നിവയാണ്‌ എഫ്‌&ഒ വിഭാഗത്തില്‍ പ്രവേശനം നേടാന്‍ സാധ്യതയുള്ള മറ്റ്‌ ഓഹരികള്‍.

പുതിയ മാനദണ്‌ഡം അനുസരിച്ച്‌ അബോട്ട്‌ ഇന്ത്യ, സണ്‍ ടിവി, മെട്രോപോളിസ്‌ ഹെല്‍ത്ത്‌കെയര്‍, ഗുജറാത്ത്‌ ഗ്യാസ്‌, ഗ്രാന്യൂള്‍സ്‌ ഇന്ത്യ, കാന്‍ ഫിന്‍ ഹോംസ്‌, മഹാനഗര്‍ ഗ്യാസ്‌, ബാറ്റ ഇന്ത്യ, യുണൈറ്റഡ്‌ ബ്രൂവറീസ്‌, സിറ്റി യൂണിയന്‍ ബാങ്ക്‌, ഐഡിഎഫ്‌സി, ഡോ.ലാല്‍ പാത്‌ലാബ്‌സ്‌ എന്നിവയാണ്‌ എഫ്‌&ഒ വിഭാഗത്തില്‍ നിന്ന്‌ പുറത്തു പോകാന്‍ സാധ്യതയുള്ള ഓഹരികള്‍.

X
Top