രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

സെബിയുമായുള്ള കേസ് ഒത്തുതീര്‍പ്പാക്കി ജെപി മോര്‍ഗന്‍ ചേസ്

മുംബൈ: നിയമന ലംഘന കേസില്‍ സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ)യുമായി ഒത്തുതീര്‍പ്പുണ്ടാക്കിയിരിക്കയാണ് ജെപി മോര്‍ഗന്‍ ചേസ് , 22 ലക്ഷം രൂപയാണ് കേസ് അവസാനിപ്പിക്കുന്നതിന് കമ്പനി നല്‍കിയത്. രജിസ്റ്റര്‍ ചെയ്ത എഫ്പിഐയായ ഫിഡലിറ്റി ഇന്‍വെസ്റ്റ്‌മെന്റ്‌സ് മണി മാനേജ്‌മെന്റ് ഇന്‍കോര്‍പ്പറേഷന്‍ (എഫ്‌ഐഎംഎം) അതിന്റെ അനുബന്ധ ഫിഡലിറ്റി മാനേജ്‌മെന്റ് ആന്‍ഡ് റിസര്‍ച്ച് കമ്പനി എല്‍എല്‍സിയുമായി (എഫ്എംആര്‍സി) ലയിച്ചിരുന്നു.

ഈകാര്യം ജെപി മോര്‍ഗന്‍ ചേസ് സമയത്ത് സെബിയെ ധരിപ്പിച്ചില്ല എന്നാണ് കേസ്. ഫിഡലിറ്റി ഇന്‍വെസ്റ്റ്‌മെന്റ്‌സിന്റെ നിയുക്ത നിക്ഷേപ പങ്കാളിയായിരുന്നു ജെപി മോര്‍ഗന്‍. എന്നാല്‍ സെബി നടത്തിയ അന്വേഷണത്തില്‍ ലയന ശേഷം എഫ്‌ഐഎംഎം പ്രവര്‍ത്തനം അവസാനിപ്പിച്ചതായി കണ്ടെത്തി.

രജിസ്റ്റര്‍ ചെയ്ത എഫ്പിഐ പ്രവര്‍ത്തനം നിര്‍ത്തിയ കാര്യം അറിയിക്കുന്നതിലെ വീഴ്ച മാര്‍ക്കറ്റ് റെഗുലേറ്റര്‍ കണ്ടെത്തുകയായിരുന്നു. മാത്രമല്ല ലയനശേഷം രൂപപ്പെട്ട എഫ്എംആര്‍സി ഇന്ത്യന്‍ സെക്യൂരിറ്റി മാര്‍ക്കറ്റില്‍ പ്രവര്‍ത്തനം തുടര്‍ന്നു. എന്നാല്‍ അവര്‍ക്ക് എഫ്പിഐ രജിസ്‌ട്രേഷനുണ്ടായിരുന്നില്ല.

X
Top