ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

ജെപി മോർഗൻ 32.72 ബില്യൺ ഡോളറിന്റെ വരുമാനം രേഖപ്പെടുത്തി

ന്യൂയോർക്ക്: ജെപി മോർഗൻ ചേസ് ആൻഡ് കമ്പനി മൂന്നാം പാദ ലാഭത്തിൽ 17% ഇടിവ് രേഖപ്പെടുത്തി. 2022 സെപ്റ്റംബർ 30 ന് അവസാനിച്ച പാദത്തിലെ ലാഭം 9.74 ബില്യൺ ഡോളറാണ്. ഇത് ഒരു വർഷം മുമ്പ് 11.69 ബില്യൺ ഡോളർ ആയിരുന്നുവെന്ന് ബാങ്ക് അറിയിച്ചു.

9.20 ബില്യൺ ഡോളറിന്റെ ലാഭമാണ് അനലിസ്റ്റുകൾ പ്രതീക്ഷിച്ചിരുന്നത്. പലിശ നിരക്ക് വർദ്ധനയിലൂടെ സമ്പദ്‌വ്യവസ്ഥയെ തണുപ്പിക്കാനുള്ള യുഎസ് ഫെഡറൽ റിസർവിന്റെ ശ്രമങ്ങൾ സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ഭയം ജനിപ്പിച്ചതിനാൽ ബാങ്ക് 808 മില്യൺ ഡോളർ കരുതൽ ധനമായി നീക്കിവച്ചു.

പ്രസ്തുത പാദത്തിൽ അണ്ടർ റൈറ്റിംഗ്, എം&എ, പ്രാരംഭ പബ്ലിക് ഓഫറിംഗുകൾ എന്നിവയിൽ നിന്നുള്ള ഫീസ് ഇനത്തിലുള്ള ബാങ്കിന്റെ വരുമാനത്തിൽ ഇടിവുണ്ടായി. അതേപോലെ നിക്ഷേപ ബാങ്കിംഗ് വരുമാനം 43 ശതമാനം ഇടിഞ്ഞ് 1.7 ബില്യൺ ഡോളറിലെത്തി.

എന്നാൽ കഴിഞ്ഞ വർഷം ഇതേ കാലയളവിൽ രേഖപ്പെടുത്തിയ 29.65 ബില്യൺ ഡോളറിൽ നിന്ന് 32.72 ബില്യൺ ഡോളർ വരുമാനമാണ് ഈ പാദത്തിൽ ബാങ്ക് റിപ്പോർട്ട് ചെയ്തത്. ന്യൂയോർക്ക് സിറ്റി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു അമേരിക്കൻ മൾട്ടിനാഷണൽ ഇൻവെസ്റ്റ്‌മെന്റ് ബാങ്കും ഫിനാൻഷ്യൽ സർവീസ് ഹോൾഡിംഗ് കമ്പനിയുമാണ് ജെപി മോർഗൻ ചേസ് ആൻഡ് കോ.

X
Top