ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

ജെപി മോര്‍ഗന്റെ സിഇഒയായി പ്രബ്ദേവ് സിംഗ്, നിയമനത്തിന് ആര്‍ബിഐ അനുമതി

ന്യൂഡല്‍ഹി: പ്രബ്ദേവ് സിംഗിനെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായി നിയമിച്ച ജെപി മോര്‍ഗന്‍ ചെയ്‌സ് ആന്റ് കമ്പനി നടപടി ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) അംഗീകരിച്ചു. സിംഗിന്റെ നിയമനത്തിന് കേന്ദ്രബാങ്ക് അനുമതി നല്‍കിയതായി ജെപി മോര്‍ഗന്‍ വക്താവ് ചൊവ്വാഴ്ച ബ്ലൂംബെര്‍ഗിനോട് പറഞ്ഞു. മൂന്നുവര്‍ഷത്തേയ്ക്കാണ് നിയമനം.

നവംബര്‍ മുതല്‍ ജെപി മോര്‍ഗന്റെ ഇടക്കാല സിഇഒ ആയി പ്രവര്‍ത്തിച്ചുവരികയാണ് പ്രബ്ദേവ് സിംഗ്. 1922 മുതല്‍ ഇന്ത്യയില്‍ സാന്നിധ്യമുള്ള വാള്‍സ്ട്രീറ്റ് സ്ഥാപനമാണ് ജെപി മോര്‍ഗന്‍. 15 വര്‍ഷം മുമ്പാണ് രാജ്യത്ത് വാണിജ്യ ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

നിലവില്‍ നാല് വാണിജ്യ ബാങ്ക് ശാഖകളാണുള്ളത്. പരിശീലനം ലഭിച്ച എഞ്ചിനീയറായ സിംഗ്, 2010ലാണ് ജെപി മോര്‍ഗനില്‍ ചേരുന്നത്. അതിന് മുന്‍പ് എച്ച്എസ്ബിസി ഹോള്‍ഡിംഗ്‌സ് പിഎല്‍സിയിലായിരുന്നു.

X
Top