സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾവിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

ശേഷി വികസനത്തിനായി ജെഎസ്ഡബ്ല്യു ഇന്‍ഫ്രാസ്ട്രക്ചര്‍ 2359 കോടി രൂപ വകയിരുത്തി

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്വകാര്യ വാണിജ്യ തുറമുഖ ഓപറേറ്ററായ ജെഎസ്ഡബ്ല്യു ഇന്‍ഫ്രാസ്ടാക്ചര്‍ ജയ്ഗഡ്, ധരംദര്‍ തുറമുഖങ്ങളുടെ വികസനത്തിനായി 2359 കോടി രൂപ അനുവദിച്ചു.

തുറമുഖങ്ങളുടെ ശേഷി ഇപ്പോഴത്തെ പ്രതിവര്‍ഷം 170 ദശലക്ഷം ടണ്‍ എന്നതില്‍ നിന്ന് 2030 സാമ്പത്തിക വര്‍ഷത്തോടെ പ്രതിവര്‍ഷം 400 ദശലക്ഷം ടണ്‍ എന്ന നിലയിലേക്ക് എത്തിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് നിക്ഷേപങ്ങള്‍.

പുതിയ ബര്‍ത്തുകള്‍, അടിസ്ഥാന സൗകര്യങ്ങളായ റെയില്‍വേ സൈഡിങ് തുടങ്ങിയവ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തും. ഇതോടെ ജയ്ഗഡ് തുറമുഖത്തിന്‍റെ ശേഷി നിലവിലെ പ്രതിവര്‍ഷം 50 ദശലക്ഷം ടണ്ണില്‍ നിന്ന് പ്രതിവര്‍ഷം 70 ദശലക്ഷം ടണ്ണായി ഉയരും.

ധരംദറിന്‍റേത് പ്രതിവര്‍ഷം 34 ദശലക്ഷം ടണ്ണില്‍ നിന്ന് പ്രതിവര്‍ഷം 55 ദശലക്ഷം ടണ്ണായും വര്‍ധിക്കും. ഇരു തുറമുഖങ്ങളിലേയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 2027 മാര്‍ച്ചോടെ പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

X
Top