കേന്ദ്ര ജീവനക്കാര്‍ക്കും പെൻഷൻകാര്‍ക്കും ദീപാവലി സമ്മാനം; ഡിഎ മൂന്ന് ശതമാനം വർധിപ്പിച്ചുദീപാവലിക്ക് മുന്നോടിയായി കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയിൽ വർദ്ധനവ് പ്രഖ്യാപിച്ചേക്കുംസാറ്റലൈറ്റ് സ്പെക്‌ട്രം ലേലമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍പുനഃരുപയോഗ ഊര്‍ജ മേഖലയിൽ 10,900 കോടി ഡോളര്‍ നിക്ഷേപിക്കാന്‍ ഇന്ത്യസിഎജി റിപ്പോര്‍ട്ട് അനുസരിച്ച് കേരളം തിരിച്ചടയ്ക്കേണ്ട കടം 2.52 ലക്ഷം കോടി

ഉപഭോക്ത സേവനങ്ങള്‍ക്ക് ജിഎസ്ടി ഒഴിവാക്കി ധനമന്ത്രാലയം

തിരുവനന്തപുരം: വൈദ്യുതി വിതരണത്തിലും പ്രസരണത്തിലും ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന സേവനങ്ങള്‍ക്ക് ജി.എസ്.ടി.

ഒഴിവാക്കി ധനമന്ത്രാലയം വിജ്ഞാപനമിറക്കി. ജി.എസ്.ടി കൗണ്‍സിലിന്റെ തീരുമാനത്തെത്തുടർന്നാണിത്. മീറ്റർവാടക, മീറ്ററും ലൈനുകളും മാറ്റുന്നത്, വൈദ്യുതി കണക്ഷനുള്ള അപേക്ഷ, ഡ്യൂപ്ലിക്കേറ്റ് ബില്‍ എന്നിവയ്ക്കെല്ലാം നിലവില്‍ 18 ശതമാനം ജി.എസ്.ടി. ഈടാക്കുന്നുണ്ട്.

എന്നാല്‍, വൈദ്യുതി കണക്ഷൻ നല്‍കുന്നതിന്റെ ഭാഗമായി പ്രസരണത്തിനും വിതരണത്തിനും സാന്ദർഭികമായി വേണ്ടിവരുന്ന അനുബന്ധ സംവിധാനങ്ങള്‍ക്ക് ജി.എസ്.ടി. ഒഴിവാക്കുന്നുവെന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്.

ഇതില്‍ നിയമപരമായി ഏതൊക്കെ സേവനങ്ങള്‍ ഉള്‍പ്പെടുമെന്ന് വിജ്ഞാപനം പരിശോധിച്ച്‌ തീരുമാനിക്കേണ്ടത് കെ.എസ്.ഇ.ബി.യാണ്.

കേരളത്തില്‍ വിവിധതരം കണക്ഷനുകള്‍ക്ക് ഇപ്പോള്‍ നല്‍കേണ്ട മീറ്റർവാടക മാസം ആറുരൂപ മുതല്‍ 1000 രൂപവരെയാണ്. വീടുകളിലെ സാധാരണ ത്രീഫെയ്സ് കണക്ഷന് രണ്ടുമാസത്തെ ബില്ലില്‍ നല്‍കേണ്ടത് 30 രൂപയാണ്. ഇതിനിപ്പോള്‍ 18 ശതമാനം ജി.എസ്.ടിയായി 5.40 രൂപ ഈടാക്കുന്നു.

വിജ്ഞാപനപ്രകാരം അടുത്ത ബില്‍ മുതല്‍ ജി.എസ്.ടി. ഒഴിവാക്കണം. വൈദ്യുതി കണക്ഷനുള്ള അപേക്ഷാഫീസില്‍ ഉള്‍പ്പെടെ ജി.എസ്.ടി. കുറയുന്നത് ഉപഭോക്താവിന് ആശ്വാസമാകും.

വിജ്ഞാപനം ഇറങ്ങിയെങ്കിലും ഇതൊഴിവാക്കി ബില്ലുകള്‍ നല്‍കുന്നതിന് വൈദ്യുതിബോർഡ് തീരുമാനിച്ചിട്ടില്ല. ജി.എസ്.ടി. വകുപ്പുമായി ചർച്ചകള്‍ നടക്കുന്നുണ്ട്. വിജ്ഞാപനത്തിലെ വാചകങ്ങള്‍പ്രകാരം ഉപഭോക്താക്കളുമായി ബന്ധപ്പെട്ടയിനങ്ങള്‍ക്ക് നികുതി ഒഴിവാക്കണമെന്നാണ്.

നികുതി ഒഴിവാക്കല്‍ വ്യവസ്ഥയുടെ വ്യാഖാന സാധ്യതകള്‍കൂടി പരിശോധിച്ച്‌ തീരുമാനമെടുക്കാനും ജി.എസ്.ടി. വകുപ്പിന്റെ അഭിപ്രായം ആരായാനും ആസ്ഥാനത്തെ നികുതിവിഭാഗത്തെ കെ.എസ്.ഇ.ബി. ചുമതലപ്പെടുത്തി.

മീറ്റർ വാടകയ്ക്കും അപേക്ഷാ ഫീസിനും ജി.എസ്.ടി. വേണ്ടാ.

X
Top