രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി ഗുരുതരമായി തുടരുമ്പോഴും കടമെടുക്കാനുള്ള അന്തിമാനുമതി വൈകുന്നു

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തികപ്രതിസന്ധി ഗുരുതരമായി തുടരുന്നു. ട്രഷറി വീണ്ടും ഓവർഡ്രാഫ്റ്റിലായി. ഏകദേശം ആയിരം കോടിയാണ് ഓവർഡ്രാഫ്റ്റ്. കഴിഞ്ഞമാസങ്ങളിലും ട്രഷറി പലപ്പോഴും ഓവർഡ്രാഫ്റ്റിലായിരുന്നു.

15-നു ശേഷം നികുതിവരുമാനം ട്രഷറിയിലേക്ക് വന്നുതുടങ്ങിയാൽ ഓവർഡ്രാഫ്റ്റിൽനിന്ന് കരകയറാനാവും. എന്നാൽ, മാസാവസാനം ശമ്പളത്തിനും പെൻഷനും തുക കണ്ടെത്തേണ്ടതുണ്ട്.

കടമെടുക്കാനുള്ള അന്തിമാനുമതി ഇനിയും കേന്ദ്രത്തിൽനിന്ന് കിട്ടിയിട്ടില്ല. 3000 കോടിക്കുള്ള താത്കാലിക അനുമതിയാണ് കിട്ടിയത്. ഈ മാസം അവസാനമെങ്കിലും അന്തിമാനുമതി കിട്ടിയില്ലെങ്കിൽ പ്രതിസന്ധി അതിരൂക്ഷമാകും.

സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തരവരുമാനത്തിന്റെ മൂന്നുശതമാനമാണ് കടമെടുക്കാവുന്നത്. അന്തിമാനുമതി കിട്ടുമ്പോഴാണ് വെട്ടിക്കുറയ്ക്കലിനുശേഷം എത്രയെടുക്കാമെന്ന് വ്യക്തമാവുക.

തിരഞ്ഞെടുപ്പുകാലമായതിനാലും കേന്ദ്രത്തിനെതിരേ കോടതിയെ സമീപിച്ച സാഹചര്യത്തിലും കടമെടുപ്പിനുള്ള അനുമതി വൈകുമോയെന്ന ആശങ്കയും സർക്കാരിനുണ്ട്.

X
Top