ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

സംസ്ഥാനബജറ്റ് ഫെബ്രുവരി രണ്ടിന്

തിരുവനന്തപുരം: അതിരൂക്ഷ സാമ്പത്തിക പ്രതിസന്ധിക്കിടെ സംസ്ഥാനബജറ്റ് ഫെബ്രുവരി രണ്ടിന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കും. വരുമാനം വർധിപ്പിക്കുന്നതിന് പുതിയ മാർഗങ്ങൾ തേടും.

ഫെബ്രുവരി ഒന്നിനാണ് കേന്ദ്രബജറ്റ്. ഇത്തവണ കേന്ദ്രത്തിൽനിന്ന് സംസ്ഥാനത്തിന് കിട്ടുന്ന നികുതിവിഹിതവും സാമ്പത്തികസഹായവും അറിഞ്ഞശേഷം അതുകൂടി ഉൾക്കൊണ്ടാവും ബജറ്റിന് അന്തിമരൂപം നൽകുക.

സംസ്ഥാനത്തിന്റെ വാർഷികപദ്ധതിക്ക് ഇനിയും രൂപംനൽകിയിട്ടില്ല. വരുന്ന ആഴ്ച അക്കാര്യത്തിൽ ആസൂത്രണബോർഡ് തീരുമാനമെടുക്കും. പദ്ധതി അടങ്കൽ മുൻവർഷത്തെക്കാൾ കൂട്ടാനാവാത്ത സാഹചര്യമാണ്. നടപ്പുവർഷത്തെ പദ്ധതിച്ചെലവുപോലും 50 ശതമാനം എത്തിയിട്ടേയുള്ളൂ.

സാമ്പത്തികവർഷത്തിന്റെ അവസാനപാദത്തിൽ പ്രതീക്ഷിച്ചതോതിൽ കടമെടുക്കാൻ അനുമതി കിട്ടാത്തതിനാൽ പകച്ചുനിൽക്കുകയാണ് സർക്കാർ. നാലുമാസത്തെ ക്ഷേമപെൻഷൻ കുടിശ്ശികയുണ്ട്.

ഉദ്യോഗസ്ഥർക്കും പെൻഷൻകാർക്കും ക്ഷാമബത്തയിലും ശമ്പളം പരിഷ്കരിച്ചവകയിലും വൻ കുടിശ്ശികയുണ്ട്. കരാറുകാർക്ക് ഉൾപ്പെടെ ഏറ്റവും കുറഞ്ഞത് 40,000 കോടി രൂപയെങ്കിലും നൽകാനുണ്ട്. ഇവയൊന്നും ഈ സാമ്പത്തികവർഷം നൽകാനാവാത്ത സ്ഥിതിയാണ്.

ബജറ്റിന് മുന്നോടിയായി വിവിധ വിഭാഗങ്ങളുടെ പ്രതിനിധികളുമായി ചർച്ചകൾ തുടരുകയാണ്. ശനിയാഴ്ച സാമ്പത്തികവിദഗ്ധരുമായി ചർച്ചനടന്നു. ഡോ. കെ.പി. കണ്ണൻ, ഡോ. ബി.എ. പ്രകാശ്, ലേഖാ ചക്രവർത്തി തുടങ്ങിയവർ നിർദേശങ്ങൾ നൽകി.

X
Top