സാമ്പത്തിക വളർച്ച 8% വരെ നിലനിർത്താൻ കഴിയുമെന്ന് ആർബിഐ ഗവർണർമൊത്ത വില പണപ്പെരുപ്പം മൂന്ന് മാസത്തെ താഴ്ന്ന നിലയില്‍ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം ഉൽപ്പാദിപ്പിക്കുന്ന ‘കെജിഎഫി’ൽ നിന്ന് 2022-ൽ ഖനനം ചെയ്തത് 2,26,796 കിലോഗ്രാംക്രൂഡ് ഓയിൽ, ശുദ്ധീകരിച്ച ഭക്ഷ്യ എണ്ണ എന്നിവയുടെ ഇറക്കുമതി നികുതി കേന്ദ്രസർക്കാർ വർധിപ്പിച്ചു2045 ഓടേ രാജ്യത്ത് തൊഴില്‍ രംഗത്തേയ്ക്ക് 18 കോടി ജനങ്ങള്‍ കൂടിയെത്തുമെന്ന് റിപ്പോര്‍ട്ട്

കോഴിക്കോട് ലുലു മാള്‍ മലബാറിന് ആവേശമാകുന്നു

കോഴിക്കോട്: മലബാറിന്റെ(Malabar) വാണിജ്യവികസനത്തിന് കരുത്തേകുന്ന കോഴിക്കോട്(Kozhikode) ലുലു മാള്‍(Lulu Mall) ഉപഭോക്താക്കള്‍ക്ക് ആവേശമാകുന്നു.

ലോകോത്തര ഷോപ്പിംഗിന്റെ മുഖമായ ലുലു കോഴിക്കോടിന്റെ പ്രാദേശിക വികസനത്തിന് കൈത്താങ്ങാകുകയാണ്. മൂന്ന് നിലകളിലായി അത്യാധുനിക സൗകര്യങ്ങളോടെയാണ് മാള്‍ ഒരുങ്ങിയിരിക്കുന്നത്.

കോഴിക്കോട് മേയർ ബീന ഫിലിപ്പാണ് കഴിഞ്ഞ ദിവസം മാളിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ്, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, അഹമ്മദ് ദേവർകോവില്‍ എം.എല്‍.എ, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ, തോട്ടത്തില്‍ രവീന്ദ്രൻ എം.എല്‍.എ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി തുടങ്ങിയവർ പങ്കെടുത്തു.

മതസൗഹാർദത്തിന്റെ ഈറ്റില്ലമായ മലബാറിലേക്ക് ലുലുവിന്റെ സേവനം വിപുലീകരിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി വ്യക്തമാക്കി.

മികച്ച നിലവാരത്തിലുള്ള ഹോട്ടല്‍ കോഴിക്കോട് യാഥാർത്ഥ്യമാക്കുമെന്ന് അദേഹം കൂട്ടിചേർത്തു.

രാജ്യാന്തര ഷോപ്പിംഗ് അനുഭവം
രണ്ടായിരം പേർക്കാണ് 800 കോടി രൂപയുടെ നിക്ഷേപ പദ്ധതിയിലൂടെ പുതിയ തൊഴിലവസരം ലഭിക്കുന്നത്. മാവൂർ റോഡിന് സമീപം മാങ്കാവില്‍ മൂന്നര ലക്ഷം സ്‌ക്വയർഫീറ്റിലാണ് ലുലു മാള്‍ ആരംഭിച്ചത്.

അഞ്ച് സെല്‍ഫ് ചെക്ക് ഔട്ട് കൗണ്ടറുകള്‍ അടക്കം സജ്ജീകരിച്ചിട്ടുണ്ട്. ലുലു ഹൈപ്പർ മാർക്കറ്റ്, ലുലു ഫാഷൻ സ്റ്റോർ, ലുലു കണക്‌ട് എന്നിവയ്ക്ക് പുറമേ വടക്കൻ കേരളത്തിലെ ഏറ്റവും മികച്ച ഇൻഡോർ ഗെയിമിംഗ് കേന്ദ്രമായ ഫണ്‍ടൂറയും ലുലുവില്‍ സജ്ജമാണ്.

X
Top