കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

വൈദ്യുതിക്ക് 16 പൈസകൂടി സർചാർജ് ആവശ്യപ്പെട്ട് കെഎസ്ഇബി

തിരുവനന്തപുരം: നിലവിൽ പിരിക്കുന്ന 19 പൈസയ്ക്കൊപ്പം യൂണിറ്റിന് 16 പൈസകൂടി വൈദ്യുതി സർചാർജ് ആവശ്യപ്പെട്ട് കെഎസ്.ഇ.ബി. ഇതുസംബന്ധിച്ച് റെഗുലേറ്ററി കമ്മിഷൻ 28-ന് വാദം കേൾക്കും.

കഴിഞ്ഞമാസം വൈദ്യുതിനിരക്ക് കൂട്ടിയ സാഹചര്യത്തിൽ ഇത് ഉപഭോക്താക്കൾക്ക് കനത്ത ആഘാതമാകുമെന്ന ചിന്ത കമ്മിഷനുണ്ട്.

ഇപ്പോൾ യൂണിറ്റിന് ഒമ്പതുപൈസ കമ്മിഷൻ അനുവദിച്ച പ്രകാരം സർചാർജായി ഈടാക്കുന്നുണ്ട്. കഴിഞ്ഞവർഷം ഡിസംബർവരെ വൈദ്യുതി വാങ്ങുന്നതിന് അധികം ചെലവായ 280 കോടി ഈടാക്കാനാണിത്.

ഈ വർഷം മാർച്ച്‌ മുതലുള്ള അധികച്ചെലവ് ഈടാക്കാൻ 10 പൈസ സ്വന്തം നിലയ്ക്ക് ചുമത്താനും കെ.എസ്.ഇ.ബി.യെ കമ്മിഷൻ അനുവദിച്ചിട്ടുണ്ട്. ജനുവരിമുതൽ മാർച്ച്‌ വരെയുള്ള സർചാർജിനുള്ള അപേക്ഷയാണ് ഇപ്പോൾ പരിഗണിക്കുന്നത്. 92 കോടിയാണ് ഇക്കാലത്ത് അധികം ചെലവായത്.

280 കോടി പിരിച്ചെടുക്കാൻ അനുവദിച്ചതിൽ നൂറുകോടിയിൽത്താഴെയാണ് കിട്ടിയതെന്ന് കെ.എസ്.ഇ.ബി. അറിയിച്ചിട്ടുണ്ട്. അതിനാൽ, ഒമ്പതുപൈസ സർചാർജ് കൂടുതൽക്കാലം തുടരാൻ അനുവദിക്കണമെന്നും ആവശ്യമുണ്ട്.

X
Top