കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

സംസ്ഥാനത്തെ തൊഴില്‍ സമരങ്ങള്‍ കുത്തനെ കുറഞ്ഞു; 40 വര്‍ഷത്തിനിടെ സമരങ്ങളുടെ കുറവ് 94%

തിരുവനന്തപുരം: കേരളത്തില്‍ നിക്ഷേപം വരാത്തതിന് ഇനി തൊഴില്‍സമരങ്ങളെ പഴിക്കാനാവില്ല. ഏതാനും വർഷങ്ങളായി സംസ്ഥാനത്തെ തൊഴില്‍ പ്രക്ഷോഭങ്ങള്‍ വൻതോതില്‍ കുറഞ്ഞെന്നാണ് ധനവകുപ്പിനു കീഴിലെ സ്വതന്ത്ര ഗവേഷണ സ്ഥാപനമായ പബ്ലിക് പോളിസി റിസർച്ച്‌ ഇൻസ്റ്റിറ്റ്യൂട്ട് (പി.പി.ആർ.ഐ.) നടത്തിയ പഠനം വെളിപ്പെടുത്തുന്നത്.

1960-70 കാലത്ത് വമ്ബിച്ച തൊഴില്‍പ്രക്ഷോഭങ്ങള്‍ക്കു സാക്ഷിയായ കേരളത്തില്‍ 2018-ല്‍ നടന്നത് ഏഴുസമരങ്ങള്‍മാത്രം. 2023-ല്‍ രാജ്യത്തെ ‘ഈസ് ഓഫ് ഡൂയിങ് ബിസിനസ്’ റാങ്കിങ്ങില്‍ കേരളം ഒന്നാമതെത്തിയതും ഈ പശ്ചാത്തലത്തില്‍.

നാലുദശാബ്ദങ്ങള്‍ക്കുള്ളില്‍ സമരങ്ങളുടെ കുറവ് 94 ശതമാനം. 1979-ല്‍ രാജ്യത്ത് 2676 തൊഴില്‍സമരങ്ങള്‍ ഉണ്ടായപ്പോള്‍ 1985-ല്‍ 1320 ആയി. 2018-ല്‍ 69 ഉം. 1979-ല്‍ തൊഴില്‍ദിനനഷ്ടം മൂന്നരക്കോടിയായിരുന്നു. 2018-ല്‍ 16 ലക്ഷമായി.

ഓരോ സംസ്ഥാനത്തെയും വ്യവസായതർക്കം, തൊഴില്‍പ്രക്ഷോഭം എന്നിവയെക്കുറിച്ച്‌ ലേബർബ്യൂറോ വാർഷികാടിസ്ഥാനത്തില്‍ റിപ്പോർട്ട് പുറത്തുവിടാറുണ്ട്. പക്ഷേ, 2018 വരെയുള്ള കണക്കുകളേ ലഭ്യമുള്ളൂ.

X
Top