രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

പ്രതീക്ഷകള്‍ മറികടന്ന പ്രകടനവുമായി എല്‍ആന്റ്ടി

ന്യൂഡല്‍ഹി: പ്രമുഖ എഞ്ചിനീയറിംഗ്, കണ്‍സ്ട്രക്ഷന്‍ കമ്പനിയായ ലാര്‍സണ്‍ ആന്റ് ടൗബ്രോ (എല്‍ ആന്റ് ടി) ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 2493 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 46.5 ശതമാനം അധികം.

വരുമാനം 33.6 ശതമാനമുയര്‍ന്ന് 47882 കോടി രൂപയായപ്പോള്‍ അന്തര്‍ദ്ദേശീയ വരുമാനത്തിന്റെ പങ്ക് 40 ശതമാനമാണ്. വരുമാനവും അറ്റാദായവും യഥാക്രമം 14 ശതമാനവും 24 ശതമാനവും വളരുമെന്നായിരുന്നു പ്രതീക്ഷ. 6 രൂപ ലാഭവിഹിതത്തിനും ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ നല്‍കിയിട്ടുണ്ട്.

മാത്രല്ല, 10,000 കോടി രൂപയുടെ ഓഹരി തിരിച്ചുവാങ്ങലും പ്രഖ്യാപിച്ചു. ജൂണ്‍ 30 വരെയുള്ള ഓര്‍ഡറുകള്‍ 65520 കോടി രൂപയുടേതാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 57 ശതമാനം അധികം.

ഇതില്‍ അന്തര്‍ദ്ദേശീയ ഓര്‍ഡറുകള്‍ 42 ശതമാനം അഥവാ 27646 കോടി രൂപയുടേതാണ്.

X
Top