കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

ഐഒസിഎല്ലിൽ നിന്ന് കരാർ സ്വന്തമാക്കി എൽ ആൻഡ് ടി എനർജി

മുംബൈ: എൽ ആൻഡ് ടി എനർജി ബിസിനസിന്റെ ഹൈഡ്രോകാർബൺ-ഓൺഷോർ വിഭാഗം ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ നിന്ന് (ഐഒസിഎൽ) ഒരു വലിയ കരാർ സ്വന്തമാക്കിയതായി ലാർസൻ ആൻഡ് ടൂബ്രോ അറിയിച്ചു. എൽ ആൻഡ് ടിയുടെ വർഗ്ഗീകരണം പ്രകാരം 2,500 കോടി മുതൽ 5,000 കോടി രൂപ വരെ മൂല്യമുള്ള പദ്ധതികളാണ് വലിയ പദ്ധതികൾ.

പെട്രോളിയം ഉൽപന്നങ്ങളുടെ ഡിമാൻഡ് വർധിപ്പിക്കുന്നതിനും ദീർഘകാലാടിസ്ഥാനത്തിൽ അവരുടെ ലാഭക്ഷമതയും മത്സരശേഷിയും വർധിപ്പിക്കുന്നതിനുമായി ഐഒസിഎൽ അതിന്റെ പാനിപ്പത്ത് റിഫൈനറിയുടെ (പി-25) വിപുലീകരണ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഈ പി-25 പ്രോജക്റ്റിനായി ഒരു റെസിഡ്യൂ ഹൈഡ്രോക്രാക്കർ യൂണിറ്റ് (RHCU) സ്ഥാപിക്കുന്നതിന് വേണ്ടിയാണ് നിർദിഷ്ട കരാർ.

ഒരു ലംപ് സം ടേൺകീ (LSTK) അടിസ്ഥാനത്തിൽ അന്താരാഷ്ട്ര മത്സര ബിഡ്ഡിംഗ് വഴിയാണ് എൽ ആൻഡ് ടി എനർജി ഈ ഇപിസി കരാർ സ്വന്തമാക്കിയത്. എൽ ആൻഡ് ടി നേരത്തെയും പാനിപ്പത്ത്-റിഫൈനറിയിൽ ഐ‌ഒ‌സി‌എല്ലിനായി ഡിഎച്ച്‌ഡിടി യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള സുപ്രധാന ഇപിസിസി കരാർ നേടിയിരുന്നു. ബിഎസ്ഇയിൽ ലാർസൻ ആൻഡ് ടൂബ്രോയുടെ ഓഹരികൾ 0.94 ശതമാനം ഇടിഞ്ഞ് 1,917.65 രൂപയിലെത്തി.

X
Top