രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

എൽ ആൻഡ് ടിയുടെ ലാഭം 45% വർധിച്ച് 1,702 കോടി രൂപയായി

മുംബൈ: ജൂൺ പാദത്തിൽ ലാർസൻ ആൻഡ് ടൂബ്രോയുടെ (എൽ ആൻഡ് ടി) ഏകീകൃത അറ്റാദായം 45 ശതമാനം വർധിച്ച് 1,702.07 കോടി രൂപയായി, കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 1,174.44 കോടി രൂപയായിരുന്നു. ഇൻഫ്രാസ്ട്രക്ചർ വിഭാഗത്തിലെ ശക്തമായ നിർവഹണവും ഐടി ആൻഡ് ടിഎസ് പോർട്ട്‌ഫോളിയോയിലെ സുസ്ഥിരമായ വളർച്ചയുമാണ് ഈ നേട്ടത്തിലേക്ക് നയിച്ചതെന്ന് കമ്പനി അറിയിച്ചു. ഈ പാദത്തിലെ ഏകീകൃത വരുമാനം വർഷം തോറും 22 ശതമാനം ഉയർന്ന് 35,853 കോടി രൂപയിലെത്തി. ഈ പാദത്തിലെ കമ്പനിയുടെ അന്താരാഷ്ട്ര വരുമാനം 13,235 കോടി രൂപയാണ്. ഇത് മൊത്തം വരുമാനത്തിന്റെ 37 ശതമാനം സംഭാവന ചെയ്തു.

ഈ പാദത്തിലെ പ്രവർത്തന മാർജിൻ 11.04 ശതമാനമാണ്. ഈ പാദത്തിൽ ഗ്രൂപ്പ് 41,805 കോടി രൂപയുടെ ഓർഡറുകൾ നേടിയതായി എൽ ആൻഡ് ടി അറിയിച്ചു. കൂടാതെ, പൊതു ഇടങ്ങൾ, മെട്രോകൾ, വാട്ടർ മാനേജ്‌മെന്റ് & വേസ്റ്റ് വാട്ടർ, മിനറൽസ് ആൻഡ് മെറ്റൽ, ഫാക്ടറികൾ, ഡാറ്റാ സെന്ററുകൾ, പ്രതിരോധം, പവർ ട്രാൻസ്മിഷൻ, ഡിസ്ട്രിബ്യൂഷൻ, ഹൈഡ്രോകാർബൺ ഓഫ്‌ഷോർ മേഖലകൾ തുടങ്ങി വിവിധ വിഭാഗങ്ങളിൽ നിന്ന് തങ്ങൾക്ക് ഓർഡറുകൾ ലഭിച്ചതായി കമ്പനി പത്രക്കുറിപ്പിൽ അറിയിച്ചു.

17,842 കോടി രൂപയുടെ അന്താരാഷ്ട്ര ഓർഡറുകൾ മൊത്തം ഓർഡർ വരവിന്റെ 43 ശതമാനവും ഉൾക്കൊള്ളുന്നതായും, ഗ്രൂപ്പിന്റെ ഏകീകൃത ഓർഡർ ബുക്ക് ജൂൺ 30 വരെ 363,448 കോടി രൂപ നിലവാരത്തിലായിരുന്നതായും ലാർസൻ ആൻഡ് ടൂബ്രോ അറിയിച്ചു. ഈ ഫലത്തിന് പിന്നാലെ കമ്പനിയുടെ ഓഹരികൾ 2.66 ശതമാനത്തിന്റെ നേട്ടത്തിൽ 1,801.00 രൂപയിലെത്തി. 

X
Top