ഡൽഹി: ബിഹാറിലെ പട്‌നയിൽ തങ്ങളുടെ ആദ്യത്തെ റീജിയണൽ റഫറൻസ് ലബോറട്ടറി ആരംഭിച്ചതായി ലുപിൻ ഡയഗ്‌നോസ്റ്റിക്‌സ് അറിയിച്ചു. ലുപിൻ ഡയഗ്‌നോസ്റ്റിക്‌സ് ഡോക്ടർമാർക്കും രോഗികൾക്കും ഉപഭോക്താക്കൾക്കും ഒരു സമഗ്രമായ ഡയഗ്‌നോസ്റ്റിക് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു. മോളിക്യുലാർ ഡയഗ്‌നോസ്റ്റിക്‌സ്, സൈറ്റോളജി, മൈക്രോബയോളജി, സീറോളജി, ഹെമറ്റോളജി, ഇമ്മ്യൂണോളജി, റൊട്ടീൻ ബയോകെമിസ്ട്രി എന്നീ മേഖലകളിൽ പതിവുള്ളതും പ്രത്യേകവുമായ പരിശോധനകൾ നടത്താൻ പാട്‌നയിലെ ഈ പുതിയ റീജിയണൽ റഫറൻസ് ലബോറട്ടറിക്ക് കഴിവുണ്ടെന്ന് കമ്പനി അറിയിച്ചു.
പട്‌നയിൽ സാന്നിധ്യം ഉറപ്പിക്കുന്നതിലൂടെ ബിഹാറിലേക്ക് കൂടുതൽ ആഴത്തിലുള്ള കടന്നുകയറ്റം നടത്താൻ കമ്പനി പദ്ധതിയിടുന്നു. ഈ വർഷം ആദ്യം ലുപിൻ ഡയഗ്‌നോസ്റ്റിക്‌സ് അതിന്റെ പ്രാദേശിക റഫറൻസ് ലബോറട്ടറികൾ അസമിലും പശ്ചിമ ബംഗാളിലും തുറന്നിരുന്നു. കൂടാതെ, ജാർഖണ്ഡ് (റാഞ്ചി), ഒറീസ്സ (ഭുവനേശ്വര്) എന്നിവിടങ്ങളിൽ ഉടൻ ലബോറട്ടറികൾ ആരംഭിക്കാൻ ഒരുങ്ങുകയാണ് കമ്പനി. ലൂപിൻ ഡയഗ്നോസ്റ്റിക്സിന് ഇപ്പോൾ കിഴക്കൻ ഇന്ത്യയിലെ 100-ലധികം ഡയഗ്നോസ്റ്റിക് സെന്ററുകൾ ഉൾപ്പെടെ രാജ്യത്തുടനീളമായി മൊത്തം 280-ഓളം കേന്ദ്രങ്ങളുണ്ട്.
ഒരു രാജ്യാന്തര ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് ലുപിൻ. ഇത് യുഎസ്, ഇന്ത്യ, ദക്ഷിണാഫ്രിക്ക, ഏഷ്യാ പസഫിക് (APAC), ലാറ്റിൻ അമേരിക്ക (LATAM), യൂറോപ്പ്, മിഡിൽ-ഈസ്റ്റ് മേഖലകളിലുടനീളമുള്ള 100-ലധികം വിപണികളിൽ ബ്രാൻഡഡ്, ജനറിക് ഫോർമുലേഷനുകൾ, ബയോടെക്നോളജി ഉൽപ്പന്നങ്ങൾ, എപിഐകൾ എന്നിവയുടെ വിപുലമായ ശ്രേണി വികസിപ്പിക്കുകയും വാണിജ്യവത്കരിക്കുകയും ചെയ്യുന്നു.