രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

ബിഎസ്ഇ കമ്പനികളുടെ വിപണി മൂല്യം 297.94 ലക്ഷം കോടി രൂപയിലെത്തി

മുംബൈ: ബിഎസ്ഇ കമ്പനികളുടെ വിപണി മൂലധനം തിങ്കളാഴ്ച തുടക്കത്തില്‍ റെക്കോര്‍ഡ് ഉയരമായ 297.94 ലക്ഷം കോടി രൂപയിലെത്തി. വെള്ളിയാഴ്ച രേഖപ്പെടുത്തിയ സര്‍വകാല ഉയരമായ 296.48 ലക്ഷം കോടി രൂപ മറികടന്നാണ് വിപണി കുതിച്ചത്. മറ്റ് ഏഷ്യന്‍ വിപണികളും തിങ്കളാഴ്ച നേട്ടത്തിലാണ്.

സിയോള്‍,ടോക്കിയോ,ഷാങ്ഗായി,ഹോങ്കോങ് എന്നിവ ഉയര്‍ന്നപ്പോള്‍ യുഎസ് മാര്‍ക്കറ്റ് വെള്ളിയാഴ്ച മികച്ച നേട്ടം കൈവരിച്ചിരുന്നു. ബ്രെന്റ് ക്രൂഡ് 0.08 ശതമാനം ഉയര്‍ന്ന് ബാരലിന് 75.47 ഡോളറിലാണുള്ളത്.

6397.13 കോടി രൂപയുടെ അറ്റ വാങ്ങലാണ് വെള്ളിയാഴ്ച എഫ്പിഐ (വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ നടത്തിയത്. കഴിഞ്ഞ 10 മാസത്തില്‍ 47148 കോടി രൂപയുടെ അറ്റ നിക്ഷേപം നടത്താന്‍ അവര്‍ തയ്യാറായി.ജിഎസ്ടി വരുമാനം തുടര്‍ച്ചയായ നാലാം തവണയും 1.6 ലക്ഷം പിന്നിടുകയും ചെയ്തു.

മുന്‍വര്‍ഷത്തെ സമാന മാസത്തെ അപേക്ഷിച്ച് 12 ശതമാനമാണ് ജിഎസ്ടി ശേഖരം ജൂണില്‍ ഉയര്‍ന്നത്.1.61 ലക്ഷം കോടി രൂപയാണ് കളക്ഷന്‍. തിങ്കളാഴ്ച,ഗ്രാസിം ഇന്‍ഡസ്ട്രീസ്,ഐടിസി,ബിപിസിഎല്‍,റിലയന്‍സ് ഇന്‍ഡസ്ട്രീസ്,ബജാജ് ഫിനാന്‍സ് എന്നിവയാണ് മികച്ച നേട്ടം കൈവരിച്ച സ്റ്റോക്കുകള്‍,

ബജാജ് ഓട്ടോ,പവര്‍ഗ്രിഡ് കോര്‍പറേഷന്‍,സണ്‍ഫാര്‍മ,സിപ്ല,ഡോ.റെഡ്ഡി ലാബോറട്ടറീസ് നഷ്ടത്തിലായി.

X
Top