കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

രണ്ടാംഘട്ട പിരിച്ചുവിടലുമായി മെറ്റ

ദില്ലി: രണ്ടാം ഘട്ട പിരിച്ചുവിടൽ ആരംഭിച്ച് ടെക് ഭീമൻ മെറ്റ. ഇൻസ്റ്റാഗ്രാമിലും വാട്ട്‌സ്ആപ്പിലും ഫേസ്ബുക്കിലും ജോലി ചെയ്യുന്ന നിരവധി ജീവനക്കാരെ മെറ്റ പുറത്താക്കിയതായാണ് റിപ്പോർട്ട്.

ജീവനക്കാരെ ഇത് പ്രകോപിപ്പിച്ചിട്ടുണ്ട്. ബിസിനസ് കാര്യക്ഷമമാക്കുന്നതിനും ചെലവ് ചുരുക്കുന്നതിനുമായി പിരിച്ചുവിടലുകൾ നടത്തുമെന്ന് സിഇഒ മാർക്ക് സക്കർബർഗ് നേരത്തെ വ്യക്തമാക്കിയിരുന്നു.

രണ്ടാം ഘട്ട കൂട്ട പിരിച്ചുവിടലുകൾ പ്രഖ്യാപിക്കുന്ന ആദ്യത്തെ ബിഗ് ടെക് കമ്പനിയായി മെറ്റ.

നവംബറിൽ മെറ്റ തൊഴിലാളികളുടെ 13 ശതമാനം അല്ലെങ്കിൽ ഏകദേശം 11,000 ജോലികൾ വെട്ടികുറച്ചിരുന്നു. കൂടാതെ ആദ്യ പാദത്തിൽ നിയമനം മരവിപ്പിക്കുകയും ചെയ്തു. രണ്ടാം ഘട്ട പിരിച്ചുവിടലിൽ 10,000 ജീവനക്കാരെ ബാധിക്കുമെന്നാണ്‌ സൂചന.

മെറ്റയുടെ ഓഹരികൾ ഈ വർഷം ഏകദേശം 80% ഉയർന്നു,മിഡിൽ മാനേജർമാരെ ഒഴിവാക്കുമെന്ന് മെറ്റ നേരത്തെ വ്യക്തമാക്കിയിരുന്നു. മേൽനോട്ടത്തിന് ഇനി പ്രത്യേകം ആളുകളെ ആവശ്യമില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഇത്.

പരസ്യ വരുമാനത്തിൽ ഇടിവ് നേരിട്ട കമ്പനി 2022-ൽ വാർഷിക വിൽപ്പനയിൽ ഇടിവ് നേരിട്ടു.

സക്കർബർഗ് കമ്പനിയുടെ ശ്രദ്ധയും നിക്ഷേപവും വെർച്വൽ റിയാലിറ്റി സാങ്കേതികവിദ്യയിലേക്കും മെറ്റാവേർസിലേക്കും മാറ്റി, അത് അടുത്ത പ്രധാന കമ്പ്യൂട്ടിംഗ് പ്ലാറ്റ്‌ഫോമാകുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

ഈ മാറ്റങ്ങളുടെ ഫലമായി, മെറ്റാ അതിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുകയും തൊഴിലാളികളെ കുറയ്ക്കുകയും ചെയ്യുന്നു.

കഴിഞ്ഞ നവംബറിൽ തന്നെ കമ്പനി ജോലികൾ വെട്ടി കുറയ്ക്കാൻ തുടങ്ങി, 87,000-ത്തിലധികം ജീവനക്കാരുണ്ടായിരുന്നു അന്ന്.

എത്ര തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കുമെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, മാറുന്ന വിപണി സാഹചര്യങ്ങൾ കണക്കിലെടുത്ത് കൂടുതൽ കാര്യക്ഷമവും ചടുലവുമാക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് വ്യക്തമാണ്.

X
Top