ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 2030-ഓടെ ഇരട്ടിയാകുമെന്ന് നീതി ആയോഗ് സിഇഒഇന്ത്യൻ ജിഡിപിയിൽ സംസ്ഥാനത്തിന്റെ സംഭാവന ഉയരാത്തത് കേരളത്തിന് ക്ഷീണംമോർഗൻ സ്റ്റാൻലി ഇൻവെസ്റ്റബിൾ മാർക്കറ്റ് ഇൻഡെക്സിൽ ചൈനയെ പിന്തള്ളി ഇന്ത്യഉത്സവ സീസണിൽ അവശ്യസാധനങ്ങൾക്ക് വില വർധിപ്പിക്കില്ലെന്ന് കേന്ദ്ര സർക്കാർഇന്ത്യയിലെ നിക്ഷേപാന്തരീക്ഷത്തെ പുകഴ്ത്തി സെയിൽസ്ഫോഴ്‌സ് മേധാവി

ഇന്ത്യയുടെ മൊബൈല്‍ ഫോണ്‍ കയറ്റുമതിയില്‍ വന്‍ മുന്നേറ്റം

മുംബൈ: മൊബൈൽ ഫോൺ കയറ്റുമതിയിൽ ചൈനയും വിയറ്റ്നാമുമായുള്ള അന്തരം കുറച്ച് ഇന്ത്യ. 2024 സാമ്പത്തിക വർഷത്തെ മൊബൈൽ ഫോൺ കയറ്റുമതിയിൽ വൻ വർധനവനാണ് ഇന്ത്യയുണ്ടാക്കിയത്.

വിയറ്റ്നാമിന്റെ മൊബൈൽ ഫോൺ കയറ്റുമതിയിൽ 17.6 ശതമാനവും ചൈനയുടേതിൽ 2.78 ശതമാനവും ഇടിവുണ്ടായപ്പോൾ ഇന്ത്യ മൊബൈൽ ഫോൺ കയറ്റുമതിയിൽ 40.5 ശതമാനം വർധനവുണ്ടാക്കിയെന്ന് എക്കോണമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

വിയറ്റ്നാമിൽ നിന്നും ചൈനയിൽ നിന്നുമുള്ള മൊബൈൽ ഫോൺ കയറ്റുമതിയിലുണ്ടായ കുറവിന്റെ 50 ശതമാനം ഇന്ത്യയ്ക്ക് ലഭിച്ചതായാണ് വിവരം. ചൈനയുടെ വിതരണ ശൃംഖലയുടെ വലിയൊരുഭാഗം കയ്യടക്കാനുള്ള ലക്ഷ്യം ഇതുവഴി യാഥാർത്ഥ്യമായെന്ന് ഇത് വ്യക്തമാക്കുന്നു.

എങ്കിലും ചൈന തന്നെയാണ് മൊബൈൽ ഫോൺ വിതരണത്തിൽ മുന്നിലുള്ളത്. ഇന്ത്യ അതിവേഗം മുന്നേറിക്കൊണ്ടിരിക്കുകയാണ്.

ചൈനയിൽ നിന്നുള്ള വിതരണ ശൃംഖലയെ ഇന്ത്യയിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്മാർട് ഫോൺ പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസന്റീവ് സ്കീം അവതരിപ്പിച്ചത്. അതിന്റെ ഫലമാണ് ഇപ്പോൾ കാണുന്നതെന്ന് പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥൻ എക്കോണമിക് ടൈംസിനോട് പറഞ്ഞു.

ഇന്റർനാഷണൽ ട്രേഡ് സെന്ററിന്റെ (ഐടിസി) കണക്കനുസരിച്ച്, ചൈനയുടെ മൊബൈൽ ഫോൺ കയറ്റുമതി 2023 സാമ്പത്തിക വർഷത്തിൽ 13630 കോടി ഉണ്ടായിരുന്നത് 2024 ആയപ്പോഴേക്കും 13250 കോടിയായി കുറഞ്ഞു. 2.8 ശതമാനത്തിന്റെ കുറവ്.

സമാനമായി വിയറ്റ്നാമിലും മൊബൈൽ ഫോൺ കയറ്റുമതിയിൽ വലിയ ഇടിവുണ്ടായി. 2023ൽ 31900 കോടി ആയിരുന്നത് 2024 ആയപ്പോഴേക്കും 26270 കോടി ആയി കുറഞ്ഞു. 17.6 ശതമാനത്തിന്റെ ഇടിവ്.

രണ്ട് രാജ്യങ്ങളിൽ നിന്നുമായി ആകെ 9.4 ശതമാനത്തിന്റെ കുറവ്. ഇന്ത്യയാകട്ടെ 2023ൽ 11100 കോടി ഉണ്ടായിരുന്നത് 2024 ആയപ്പോഴേക്കും 15600 കോടിയായി ഉയർന്നു.

40 ശതമാനത്തിലേറെ വർധനവാണുണ്ടായത്.

X
Top