2035-ഓടെ രാജ്യത്തെ വൈദ്യുതിയുടെ ഭൂരിഭാഗവും ഇലക്‌ട്രിക് വാഹനങ്ങൾക്കായി ഉപയോഗപ്പെടുത്തേണ്ടി വന്നേക്കുംആരോഗ്യ ഇൻഷുറൻസ്: നിരക്ക് മാറ്റം ശിപാർശ ചെയ്ത് മന്ത്രിതല സമിതിഏതാനും ആഢംബര വസ്തുക്കളുടെ ജിഎസ്ടി നിരക്ക് വർധിപ്പിക്കാൻ തീരുമാനംവാഹനങ്ങള്‍ക്കുള്ള സിഎൻജിയുടെ വില ആറ് രൂപ വരെ വർധിച്ചേക്കുംഇനിയും നിങ്ങൾ ഫിനാൻഷ്യൽ പ്ലാനിങ് തുടങ്ങിയില്ലേ?

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് കൂടുതല്‍ കണ്ടെയ്നര്‍ കപ്പലുകള്‍

തിരുവനന്തപുരം: ലോകത്തെ വൻകിട കപ്പല്‍ കമ്ബനിയായ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുടെ(എം.എസ്.സി.) കൂടുതല്‍ കണ്ടെയ്നറുകള്‍ കപ്പലുകള്‍ വിഴിഞ്ഞം തുറമുഖത്ത് എത്തിത്തുടങ്ങി.

ഒക്ടോബർ അവസാനത്തോടെയാവും തുറമുഖത്തിന്റെ കമ്മിഷനിങ് നടത്തുക. കപ്പലുകളില്‍നിന്ന് ഇവിടെ സ്ഥാപിച്ചിരിക്കുന്ന ക്രെയിനുകളുപയോഗിച്ച്‌ കണ്ടെയ്നറുകള്‍ ഇറക്കുകയും തിരികെ കയറ്റുകയും ചെയ്യുന്ന സാങ്കേതികപ്രവർത്തനങ്ങളുടെ ട്രയല്‍ റണ്ണാണ് ഇപ്പോള്‍ നടക്കുന്നതെന്ന് തുറമുഖ അധികൃതർ പറഞ്ഞു.

കഴിഞ്ഞയാഴ്ച വന്ന എം.എസ്.സി.യുടെ കൂറ്റൻ മദർഷിപ്പ് ക്ലൗഡ് ജിറാർഡെറ്റിനുശേഷമാണ് തുടർച്ചയായി കപ്പലുകള്‍ എത്തിത്തുടങ്ങിയത്. വ്യത്യസ്ത വലുപ്പമുള്ള രണ്ട് കപ്പലുകള്‍ക്ക് ഒരേ സമയം ബെർത്തിലടുപ്പിക്കാനായെന്ന് തുറമുഖ കമ്പനി അധികൃതർ പറഞ്ഞു.

കഴിഞ്ഞ 19-ന് 4000ത്തോളം കണ്ടെയ്നറുകളമായി എത്തിയതാണ് എം.എസ്.സി. താവിഷ്. ഇതില്‍നിന്നുള്ള കണ്ടെയ്നറുകള്‍ ഇറക്കുന്നത് പൂർത്തിയായി വരുന്നതേയുള്ളൂ.

ഞായറാഴ്ചയോടെയാവും ഈ കപ്പല്‍ തുറമുഖംവിടുക. ഇതേസമയംതന്നെ ഐറ എന്ന വലുപ്പം കുറഞ്ഞ കപ്പലും തുറമുഖത്ത് നങ്കൂരമിട്ടു. ഇതില്‍നിന്നുള്ള 200 കണ്ടെയ്നറുകള്‍ ഇറക്കിയശേഷം വൈകീട്ടോടെ മടങ്ങി.

താവിഷിനു മുൻപെത്തിയ എം.എസ്.സി.യുടെ ഇവ എന്ന കപ്പല്‍ തുറമുഖത്ത് വന്നുപോയിരുന്നു. ഇനി പുറംകടലില്‍ നങ്കൂരമിട്ടിരിക്കുന്ന 364 മീറ്റർ നീളവും 51 മീറ്റർ വീതിയുമുള്ള ‘റോസ്’, 223 മീറ്റർ നീളമുള്ളതും 30 മീറ്റർ വീതിയുമുള്ള ‘കേപ്ടൗണ്‍-3’ എന്നീ കപ്പലുകള്‍ ഞായറാഴ്ച ഉച്ചയോടെ തുറമുഖത്ത് അടുപ്പിച്ചേക്കും.

25-ന് പുലർച്ചെ എം.സി.യുടെതന്നെ കൂറ്റൻ മദർഷിപ്പായ 400 മീറ്റർ നീളവും 58 മീറ്റർ വീതിയുമുള്ള അന്നയും വിഴിഞ്ഞം തുറമുഖത്ത് അടുത്തേക്കും.

X
Top