രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

അപ്പര്‍ സര്‍ക്യൂട്ടിലെത്തി മള്‍ട്ടിബാഗര്‍ ഓഹരി

ന്യൂഡല്‍ഹി: വെള്ളിയാഴ്ച 5 ശതമാനം അപ്പര്‍സര്‍ക്യൂട്ടില്‍ ലോക്ക് ചെയ്ത ഓഹരിയാണ് ഹാര്‍ഡ്വിന്‍ ഇന്ത്യയുടേത്. 4.91 ശതമാനം നേട്ടത്തില്‍ 39.50 രൂപയിലായിരുന്നു ക്ലോസിംഗ്. ഫിബ ഹാര്‍ഡ്വിന്‍ ലോക്ക്‌സ് ലിമിറ്റഡുമായുള്ള ലയനത്തിന്റെ കരട് പദ്ധതിക്ക് കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയിരുന്നു.

ഇതാണ് ഓഹരിയെ ഉയര്‍ത്തിയത്. ഫിബ ഹാര്‍ഡ്വിന്‍ ലോക്ക്‌സ് ലിമിറ്റഡ് 1956 ഓഗസ്റ്റ് 22 ന് കമ്പനി ആക്ട്, 1956 പ്രകാരം സംയോജിപ്പിക്കപ്പെട്ട ഒരു പൊതു കമ്പനിയാണ്.

517 കോടി വിപണി മൂല്യം രേഖപ്പെടുത്തിയ ഒരു സ്‌മോള്‍ ക്യാപ് കമ്പനിയാണ് ഹാര്‍ഡ്വിന്‍ ഇന്ത്യ. വാസ്തുവിദ്യാ ഉപകരണങ്ങളുടെ ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ക്കിടയില്‍, ഹാര്‍ഡ്വിന്‍ അറിയപ്പെടുന്ന ഒരു പേരാണ്. കഴിഞ്ഞ 50 വര്‍ഷമായി, വാസ്തുവിദ്യാ ഹാര്‍ഡ്വെയറുകളുടെയും ഗ്ലാസ് ഫിറ്റിംഗുകളുടെയും നിര്‍മ്മാണം നടത്തുന്നു.

കമ്പനി ഓഹരി കഴിഞ്ഞ 3 വര്‍ഷത്തില്‍ 322.69 ശതമാനം ഉയര്‍ന്നു.കഴിഞ്ഞമാസം ബോണസ് ഓഹരി വിതരണത്തിനും ഓഹരി വിഭജനത്തിനും തയ്യാറായിരുന്നു.

X
Top