ഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്ജിഎസ്ടി നിരക്കുകൾ ഇനിയും കുറയും: നിർമല സീതാരാമൻചൈനീസ്, ജാപ്പനീസ് രാസവസ്തുക്കള്‍ക്ക് ഇന്ത്യ ആന്റി-ഡമ്പിംഗ് ഡ്യൂട്ടി ചുമത്തിഹോളിക്ക് മുമ്പ് ഡിഎ വർധന പ്രതീക്ഷിച്ച് കേന്ദ്ര സർക്കാർ ജീവനക്കാർഇന്ത്യയില്‍ മാന്ദ്യമുണ്ടാകാമെന്ന് ലോകബാങ്ക് മുന്നറിയിപ്പ്

പ്രവർത്തനം വ്യാപിപ്പിക്കാനൊരുങ്ങി മുത്തൂറ്റ് ഫിനാൻസ്

  • പുതിയ 115 ശാഖകൾ തുറക്കാൻ ആർബിഐ അനുമതി

ന്ത്യയിലെ ഏറ്റവും വലിയ സ്വർണ പണയ സ്ഥാപനങ്ങളിലൊന്നായ മുത്തൂറ്റ് ഫിനാൻസിന് കൂടുതൽ ശാഖകൾ ആരംഭിക്കുന്നതിന് റിസർവ് ബാങ്കിൽ (ആർബിഐ) നിന്നും അനുമതി ലഭിച്ചു.

രാജ്യവ്യാപകമായി കമ്പനിയുടെ 115 പുതിയ ശാഖകൾ തുറക്കുന്നതിനാണ് ആർബിഐയിൽ നിന്നും അനുമതി ലഭിച്ചത്. ലിസ്റ്റഡ് കമ്പനികൾക്ക് നിയമപരമായി വെളിപ്പെടുത്തേണ്ട ബാധ്യത പ്രകാരം, ഫെബ്രുവരി 26ന് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് കൈമാറിയ ഔദ്യോഗിക കുറിപ്പിലാണ് മുത്തൂറ്റ് ഫിനാൻസ് ഇക്കാര്യം അറിയിച്ചത്.

അതേസമയം പുതിയ ശാഖകളിൽ സ്വർണവും ആഭരണങ്ങളും സൂക്ഷിക്കുന്നതിന് കൂടുതൽ സുരക്ഷ ഉറപ്പുവരുത്തണമെന്നും ആർബിഐ നിർദേശിച്ചിട്ടുണ്ട്.

പണയ ഉരുപ്പിടികൾ സൂക്ഷിക്കുന്നതിനായി അനുയോജ്യവും ശക്തവുമായ നിലവറകൾ ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ സജ്ജമാക്കണമെന്നും മുത്തൂറ്റ് ഫിനാൻസ് അധികൃതരോട് റിസർവ് ബാങ്ക് നിർദേശിച്ചിട്ടുണ്ട്.

മുത്തൂറ്റ് ഫിനാൻസ്
കൊച്ചി കേന്ദ്രമാക്കി ബാങ്കിതര ധനകാര്യ സേവന മേഖലയിൽ പ്രവർത്തിക്കുന്ന മുൻനിര സ്ഥാപനങ്ങളിലൊന്നാണ് മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ്.

മണി ട്രാൻസ്ഫർ, ബിസിനസ് ലോൺ, കോർപറേറ്റ് ലോൺ തുടങ്ങിയ സേവനങ്ങളൊക്കെ നൽകുന്നുണ്ടെങ്കിലും സ്വർണ പണയത്തിലാണ് ഈ കേരള കമ്പനി ശ്രദ്ധയൂന്നീയിരിക്കുന്നത്.

അടുത്തിടെ പേഴ്സണൽ ലോൺ, പ്രോപ്പർട്ടി ലോൺ തുടങ്ങിയ സേവനങ്ങളും കമ്പനി ആരംഭിച്ചു.
രാജ്യവ്യാപകമായി 4,800-ലധികം ശാഖകൾ മുത്തൂറ്റ് ഫിനാൻസിന് സ്വന്തമായുണ്ട്.

ഇതിൽ 60 ശതമാനവും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ് പ്രവർത്തിക്കുന്നത്. ബാക്കിയുള്ളതിൽ 17 ശതമാനം വീതം ശാഖകൾ ഇന്ത്യയുടെ വടക്ക്, പടിഞ്ഞാറ് മേഖലകളിലാണ്. കിഴക്കൻ സംസ്ഥാനങ്ങളിൽ 7 ശതമാനം ശാഖകളാണ് പ്രവർത്തിക്കുന്നത്. നിലവിൽ 202 ടൺ സ്വർണമാണ് കമ്പനിയുടെ കൈവശം പണയപ്പെടുത്തിയിട്ടുള്ളത്.

അതേസമയം ഭവന വായ്പ സ്ഥാപനമായ മുത്തൂറ്റ് ഹോംഫിൻ (ഇന്ത്യ) ലിമിറ്റഡ്, മൈക്രോഫിനാൻസ് സ്ഥാപനമായ ബെൽസ്റ്റാർ മൈക്രോഫിനാൻസ് ലിമിറ്റഡ് എന്നിവ മുത്തൂറ്റ് ഫിനാൻസിന്റെ പ്രധാനപ്പെട്ട ഉപകമ്പനികളാണ്.

അതുപോലെ മുത്തൂറ്റ് ഇൻഷുറൻസ് ബ്രോക്കേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, ഏഷ്യ അസറ്റ് ഫിനാൻസ് പിഎൽസി ശ്രീലങ്ക, മുത്തൂറ്റ് മണി ലിമിറ്റഡ് എന്നിവയും മറ്റ് ഉപകമ്പനികളാണ്. നിലവിൽ മുത്തൂറ്റ് ഫിനാൻസിന്റെ വിപണി മൂല്യം 87,650 കോടി രൂപയാണ്.

നിലവിൽ 2,180 രൂപ നിലവാരത്തിലാണ് മുത്തൂറ്റ് ഫിനാൻസ് (BSE: 533398, NSE: MUTHOOTFIN) ഓഹരി വ്യപാരം ചെയ്യപ്പെടുന്നത്.

ഡിസംബർ പാദഫലം
നടപ്പ് സാമ്പത്തിക വർഷത്തിന്റെ ഒക്ടോബർ – ഡിസംബർ ത്രൈമാസ കാലയളവിൽ മുത്തൂറ്റ് ഫിനാൻസ് നേടിയ അറ്റാദായം 1,363 കോടി രൂപയാണ്.

വാർഷികമായി 33 ശതമാനം വളർച്ച കൈവരിച്ചു. മുൻവർഷത്തെ സമാന പാദത്തിൽ കമ്പനി നേടിയ ലാഭം 1,027 കോടി രൂപയായിരുന്നു.

അതുപോലെ കമ്പനി നേടിയ അറ്റ പലിശ വരുമാനം 2,721 കോടി രൂപയാണ്. വാർഷികമായി 43 ശതമാനം വർധന രേഖപ്പെടുത്തി.

മുൻവർഷം സമാന പാദത്തിൽ മുത്തൂറ്റ് ഫിനാൻസിന്റെ അറ്റ പലിശ വരുമാനം 1,906 കോടി രൂപയായിരുന്നു.

X
Top