കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

പാപ്പരത്വ ഹർജിയിൽ സ്പൈസ് ജെറ്റിന് നോട്ടീസ് അയച്ച് എൻസിഎൽടി

മുംബൈ: നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ പാപ്പരത്വ ഹർജിയിൽ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകുകയും, ആഭ്യന്തര ബജറ്റ് കാരിയറിനോട് രണ്ടാഴ്ചയ്ക്കകം മറുപടി നൽകാൻ ആവശ്യപ്പെടുകയും ചെയ്തു.

എയർലൈനിന്റെ പ്രവർത്തന വായ്പക്കാരിൽ ഒരാളായ ഏക്കർ ബിൽഡ്‌വെൽ പ്രൈവറ്റ് ലിമിറ്റഡ് നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് എൻസിഎൽടി സ്പൈസ് ജെറ്റിന് നോട്ടീസ് നൽകിയത്. സ്‌പൈസ് ജെറ്റ് 3.25 കോടി രൂപ കുടിശ്ശിക ഇനത്തിൽ തങ്ങൾക്ക് നൽകാനുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. ഈ കേസ് സെപ്തംബർ 30ന് വീണ്ടും പരിഗണിക്കും.

ഈ വർഷം ആദ്യം സ്‌പൈസ്‌ജെറ്റ് അതിന്റെ പ്രവർത്തന കടക്കാരനായിരുന്ന ക്രെഡിറ്റ് സ്യൂസ് എജിയുമായി 24 മില്യൺ ഡോളറിന്റെ കുടിശ്ശിക സംബന്ധിച്ച തർക്കത്തിൽ ഒത്തുതീർപ്പിലെത്തിയിരുന്നു.

അതേസമയം പുതിയ മൂലധനമായി 200 മില്യൺ ഡോളർ സമാഹരിക്കുന്നതിന് ബാങ്കർമാരുമായി ചർച്ച നടത്തുകയാണെന്ന് സ്പൈസ് ജെറ്റ് അടുത്തിടെ അറിയിച്ചിരുന്നു. കൂടാതെ, കേന്ദ്ര ഗവൺമെന്റിന്റെ എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരന്റി സ്കീമിന് (ഇസിഎൽജിഎസ്) കീഴിലുള്ള വായ്പയ്ക്കുള്ള അനുമതിയും എയർലൈന് ലഭിച്ചിട്ടുണ്ട്. പദ്ധതി പ്രകാരം കമ്പനിക്ക് ഏകദേശം 225 കോടി രൂപ ലഭിക്കുമെന്നാണ് റിപ്പോർട്ട്.

X
Top