
കൊച്ചി: എഫ്എംസിജി പ്രമുഖരായ നെസ്‌ലെ ഇന്ത്യ ലിമിറ്റഡ് 2022 ജൂൺ 30ന് അവസാനിച്ച രണ്ടാം പാദത്തിൽ അറ്റാദായത്തിൽ 4.31 ശതമാനം ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ പാദത്തിലെ കമ്പനിയുടെ അറ്റാദായം 515.34 കോടി രൂപയായിരുന്നു. ജനുവരി-ഡിസംബർ സാമ്പത്തിക വർഷം പിന്തുടരുന്ന കമ്പനി, ഒരു വർഷം മുമ്പ് ഇതേ കാലയളവിൽ 538.58 കോടി രൂപയുടെ അറ്റാദായം നേടിയതായി നെസ്‌ലെ ഇന്ത്യ റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു.
എന്നിരുന്നാലും, അവലോകന കാലയളവിൽ നെസ്‌ലെ ഇന്ത്യയുടെ അറ്റ വിൽപ്പന 15.72 ശതമാനം ഉയർന്ന് 4,006.86 കോടി രൂപയായി, ഒരു വർഷം മുമ്പ് ഇത് 3,462.35 കോടി രൂപയായിരുന്നുവെന്ന് കമ്പനി അറിയിച്ചു. ഏപ്രിൽ-ജൂൺ പാദത്തിൽ അതിന്റെ മൊത്തം ചെലവ് മുൻവർഷത്തെ 2,775.68 കോടി രൂപയിൽ നിന്ന് 20.89 ശതമാനം വർധിച്ച് 3,355.59 കോടി രൂപയായി. കൂടാതെ അവലോകന പാദത്തിൽ നെസ്‌ലെ ഇന്ത്യയുടെ ആഭ്യന്തര വിൽപ്പന 16.44 ശതമാനം ഉയർന്ന് 3,848.44 കോടി രൂപയിലെത്തി, 2021 ഏപ്രിൽ-ജൂൺ പാദത്തിൽ ഇത് 3,304.97 കോടി രൂപയായിരുന്നു.
കമ്പനിയുടെ കയറ്റുമതി 157.38 കോടിയിൽ നിന്ന് 0.66 ശതമാനം വർധിച്ച് 158.42 കോടി രൂപയായി. നെസ്‌ലെ ഇന്ത്യയുടെ ഓഹരികൾ ബിഎസ്‌ഇയിൽ 1.18 ശതമാനം ഉയർന്ന് 18,762.95 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഭക്ഷ്യ വ്യവസായത്തിൽ ഏർപ്പെട്ടിരിക്കുന്ന ലോകത്തിലെ മുൻനിര ന്യൂട്രീഷൻ, ഹെൽത്ത്, വെൽനസ് കമ്പനിയാണ് നെസ്‌ലെ ഇന്ത്യ ലിമിറ്റഡ്.